ആംബുലന്‍സിന് മുന്നില്‍ മരം കടപുഴകി വീണു, രോഗി ആംബുലന്‍സില്‍ കിടന്ന് മരിച്ചു
അടിമാലി: ചികിത്സക്കായി ആശുപത്രിയിലേക്ക് കൊണ്ട് പോകവേ ദേശീയ പാതയില്‍ മരം വീണ് ഗതാഗതം തടസപ്പെട്ട് ചികിത്സ ലഭിക്കാതെ വീട്ടിമ്മയ്ക്ക് ആംബുലന്‍സിനുള്ളിൽ ദാരുണാന്ത്യം.അടിമാലി മന്നാങ്കാല ചിറയില്‍ കുഞ്ഞുമുഹമ്മദിന്റെ ഭാര്യ ബീവി ആണ് മരിച്ചത്. 57 വയസായിരുന്നു. ഇന്നലെ വൈകുന്നേരം വാളറ മൂന്ന് കലുങ്കിന് സമീപത്ത് വെച്ചാണ് സംഭവം ഉണ്ടായത്.ശസ്ത്രക്രിയക്ക് ശേഷം വീട്ടില്‍ കഴിഞ്ഞിരുന്ന ബീവിയുടെ രക്തസമ്മര്‍ദ്ദം കുറഞ്ഞ് ആരോഗ്യനില മോശമായി . തുടര്‍ന്ന് ആംബുലന്‍സില്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. എന്നാല്‍ ഇതിനിടെ ആംബുലന്‍സിന് മുന്നില്‍ മരം കടപുഴകി വീഴുകയായിരുന്നു. ഇതോടെ യാത്ര നിലച്ചു. കടപുഴകി വീണത് വലിയ മരം ആയിരുന്നതിനാല്‍ വെട്ടി മാറ്റാവനും സാധിച്ചില്ല. 15 മിനിറ്റില്‍ അധികം ആംബുലന്‍സ് റോഡില്‍ കിടന്നു. ഇതോടെ രക്തസമ്മര്‍ദ്ദം വീണ്ടും കുറഞ്ഞ് വീട്ടമ്മയുടെ മരണം സംഭവിക്കുകയായിരുന്നു. ഫൈസല്‍, ഷെമീന, ഹസീന എന്നിവര്‍ മക്കളും അല്‍ത്താന, റഹിം, നവാസ് എന്നിവര്‍ മരുമക്കളുമാണ്.