Times Kerala

പെൺകുട്ടിക്കോ വീട്ടുകാർക്കോ തിരിച്ചറിയാനാവാത്ത പ്രതിയെ കുടുക്കിയത് ചെളിയിൽ പുതഞ്ഞ കാൽപ്പാട്.!

 
പെൺകുട്ടിക്കോ വീട്ടുകാർക്കോ തിരിച്ചറിയാനാവാത്ത പ്രതിയെ കുടുക്കിയത് ചെളിയിൽ പുതഞ്ഞ കാൽപ്പാട്.!

കൊല്ലം:ശാസ്താംകോട്ട പാകിസ്ഥാൻ മുക്കിൽ വാടകയ്ക്ക് താമസിച്ചുവരുന്ന 12 വയസുകാരിയെ ലൈം​ഗിക പീഡനത്തിന് വിധേയയാക്കിയ കേസിലെ പ്രതിയാണ് പിടിയിലായത്. പീഡനത്തിനിരയായ പെൺകുട്ടിക്കോ വീട്ടുകാർക്കോ തിരിച്ചറിയാനാവാത്ത പ്രതിയെ ശാസ്താംകോട്ട പോലീസിൻ്റെ മികച്ച അന്വേഷണത്തിലൂടെ കടമ്പനാട്, തുവയൂർ, പാലപ്പള്ളിൽ വീട്ടിൽ കുട്ടപ്പൻ മകൻ 38 വയസുള്ള ഹരിശ്ചന്ദ്രനെ പിടികൂടിയത് വാടകക്ക് താമസിക്കാനായി എത്തിയ പെൺകുട്ടിയുടെയും കുടുംബത്തിന്റെയും വീട്ടുസാധന സാമ​ഗ്രികൾ ഇറക്കുന്നതിന് സഹായിയായി എത്തിയ പ്രതി വീട്ടിലെ സാഹചര്യങ്ങൾ മനസിലാക്കി. രാത്രി 1 മണിയോടുകൂടി എത്തി ജനലിലൂടെ കൈയെത്തി വാതിൽ തുറന്ന ശേഷം വീട്ടിനകത്ത് കടന്ന് കയറി പെൺകുട്ടിയെ ഉപദ്രവിക്കുകയായിരുന്നു. രാത്രി ആയതിനാൽ പെൺകുട്ടിക്ക് ആളെ തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. വായ പൊത്തിപ്പിടിച്ചായിരുന്നു കുട്ടിയെ ഉപദ്രവിച്ചത്. ഇടയ്ക്ക് കുട്ടി നിലവിളച്ചപ്പോൾ പുറത്തേക്ക് ഇറങ്ങി ഓടുകയായിരുന്നു. മഴ പെയ്ത് ചെളിയുണ്ടായിരുന്ന മുറ്റത്ത് പതിഞ്ഞിരുന്ന പ്രതിയുടെ കാൽ പാടുകൾ വിലയിരുത്തിയാണ് പോലീസ് പ്രതിയിലേക്ക് എത്തിയത്. പ്രതിയുടെ കാൽപാദത്തിന്റെ സവിശേഷതകൾ പ്രതിയെ കണ്ടെത്തുന്നതിന് പോലീസിന് സഹായകമായി. പെരുവിരലിനും രണ്ടാമത്തെ വിരലിനുമിടയിൽ സാധാരണയിൽക്കൂടുതൽ അകലമുണ്ട്. ഉപ്പൂറ്റി തറയിൽ തൊടാതെ വിരലുകൾ ഊന്നിയാണ് പ്രതി ഓടിയത്. സംശയം തോന്നി പിടികൂടിയ പ്രതിയെ സ്ഥലത്തെത്തിച്ച് കാൽപ്പാടുമായി വിരലുകൾ ഒത്തു നോക്കി കൃത്യം നടത്തിയത് ഹരിചശ്ചന്ദ്രൻ തന്നെയെന്ന് ഉറപ്പിക്കുകയായിരുന്നു. ശാസ്താംകോട്ട എസ്.ഐ. അനീഷ്, എ.എസ്.ഐ ഷാജഹാൻ, കെ.എ.പി സേനാം​ഗം നന്ദകുമാർ ലഹരിവിരുദ്ധ സ്കോഡ് എസ്.ഐ.രഞ്ചു, ആഷിർകോഹൂർ, സജിജോൺ, അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിൽ, പ്രതി ഒളിവിൽ താമസിച്ച്കൊണ്ടിരുന്ന മാറനാട് മലയിൽ നിന്ന് കഴിഞ്ഞ പതിനെട്ടിന് രാത്രി 1മണിക്ക് പിടികൂടുകയായിരുന്നു.

Related Topics

Share this story