Times Kerala

ഇന്ത്യൻ വിദ്യാർത്ഥിയെ ലൈംഗിക ബന്ധത്തിനു ശേഷം സെക്സ് ടോയ് ഉപയോഗിച്ചു കൊലപ്പെടുത്തിയ ഓസ്ട്രേലിയൻ യുവതിക്ക് ശിക്ഷ വിധിച്ചു കോടതി

 
ഇന്ത്യൻ വിദ്യാർത്ഥിയെ ലൈംഗിക ബന്ധത്തിനു ശേഷം സെക്സ് ടോയ് ഉപയോഗിച്ചു കൊലപ്പെടുത്തിയ ഓസ്ട്രേലിയൻ യുവതിക്ക് ശിക്ഷ വിധിച്ചു കോടതി

ഇന്ത്യൻ വിദ്യാർത്ഥിയെ ലൈംഗിക ബന്ധത്തിനു ശേഷം സെക്സ് ടോയ് ഉപയോഗിച്ചു കൊലപ്പെടുത്തിയ ഓസ്ട്രേലിയൻ യുവതിക്ക് തടവുശിക്ഷ ഡേറ്റിംഗ് ആപ്ലിക്കേഷനായ പ്ലന്റി ഓഫ് ഫിഷിലാണ് ഇരുവരും കണ്ടുമുട്ടിയത്.

വിക്ടോറിയ: ഡേറ്റിംഗ് ആപ്പിലൂടെ കണ്ടെത്തിയ ഇന്ത്യക്കാരനായ യുവാവിനെ ലൈംഗിക ബന്ധത്തിലേർപ്പെട്ടതിനു ശേഷം സെക്സ് ടോയ് ഉപയോഗിച്ച് കൊലപ്പെടുത്തിയ ഓസ്ട്രേലിയൻ യുവതിക്ക് ഒൻപതു വർഷത്തെ തടവുശിക്ഷ. മെൽബണിലുള്ള ജമീ ലീ ഡേറ്റിംഗ് ആപ്പ് വഴി കണ്ടെത്തിയ യുവാവിനെയാണ് കൊലപ്പെടുത്തിയത്. സെക്സ് ടോയിയുടെ കേബിൾ ഉപയോഗിച്ചാണ് കൊലപാതകം നടത്തിയത്.

2018 ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സൺബറിയിലുള്ള തന്റെ വീട്ടിലേക്ക് ഡേറ്റിംഗ് ആപ്പ് വഴി പരിചയപ്പെട്ട ഇന്ത്യക്കാരനായ വിദ്യാർത്ഥി മൗലിൻ റാത്തോഡിനെ ക്ഷണിക്കുകയായിരുന്നു. ഇവിടെ വച്ച് ലൈംഗികബന്ധത്തിൽ ഏർപ്പെട്ടതിനു ശേഷം ജമി ലീ സെക്സ് ടോയ് ഉപയോഗിച്ച് 24കാരനായ മൗലിനെ കൊലപ്പെടുത്തുകയായിരുന്നു.മിയുടെ വാക്ക് വിശ്വസിച്ച് വീട്ടിലെത്തിയ മൗലിനെ സെക്സ് ടോയിയുടെ കേബിൾ കൊണ്ട് കഴുത്തിൽ മുറുക്കി ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നു. തുടർന്ന് ജമി തന്നെ പൊലീസിനെ വിളിച്ച് താൻ കൊലപാതകം നടത്തിയതായി അറിയിക്കുകയും ചെയ്തു.

തുടർന്ന് നടന്ന അന്വേഷണത്തിലാണ് ജമിക്ക് മാനസിക പ്രശ്നങ്ങൾ ഉണ്ടെന്ന് പൊലീസ് കണ്ടെത്തിയത്. ചെറുപ്പത്തിൽ ശാരീരിക പീഡനങ്ങൾ ഏൽക്കാൻ ഇടയായതാണ് ജമിയെ ഇത്തരമൊരു മാനസിക പ്രശ്നത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. ഭയാനകമായ അവസ്ഥ കാരണം പത്താം വയസിൽ അവളെ വീട്ടിൽ നിന്ന് മാറ്റി. 14 വയസു മുതൽ മുഴുവൻ സമയവും രണ്ട് പരിചരണക്കാർ അവൾക്കുണ്ടായിരുന്നു. 18 വയസ് പൂർത്തിയായപ്പോൾ ഈ പരിചാരകരെ പിൻവലിച്ചു. തുടർന്ന് അസ്വസ്ഥയായ ജമി ഒറ്റയ്ക്ക് താമസിക്കുകയായിരുന്നു.

Related Topics

Share this story