Times Kerala

കൂടെ കിടക്കാൻ നിർബന്ധിച്ച ഭർതൃസഹോദരനെ കഴുത്തറുത്ത് കൊലപ്പെടുത്തി വിധവയായ സ്ത്രീ

 
കൂടെ കിടക്കാൻ നിർബന്ധിച്ച ഭർതൃസഹോദരനെ കഴുത്തറുത്ത് കൊലപ്പെടുത്തി  വിധവയായ സ്ത്രീ

അഹമ്മദാബാദ്: കൂടെ കിടക്കാനും, ലൈംഗിക ബന്ധത്തിൽ ഏർപ്പെടാനും നിർബന്ധിച്ച ഭർതൃസഹോദരനെ വിധവയായ സ്ത്രീ കഴുത്തറുത്ത് കൊലപ്പെടുത്തി. ഗുജറാത്ത് രാജ്കോട്ടിലെ സുരേന്ദർനഗർ സ്വദേശിയായ സാഗർ സന്ദൽപ്പര (47) എന്നയാളാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇയാളുടെ ജ്യേഷ്ഠന്‍റെ വിധവയായ കസ്തൂരി എന്ന സ്ത്രീയെ പോലീസ് അറസ്റ്റ് ചെയ്തു. നാല് വർഷം മുമ്പാണ് കസ്തൂരിയുടെ ഭർത്താവ് മരിക്കുന്നത്. ഇയാളുടെ മരണശേഷവും ഇവരും മക്കളും ഭർതൃവീട്ടിൽ തന്നെ താമസം തുടരുകയായിരുന്നു. ഇതേ വീട്ടില്‍ത്തന്നെയാണ് ഭർത്താവിന്‍റെ സഹോദരനായ കൊല്ലപ്പെട്ട സാഗറും കഴിഞ്ഞിരുന്നത്. ഇയാളുടെ ഭാര്യ 17 വർഷം മുമ്പ് മരിച്ചു പോയതാണ്. മക്കൾക്കൊപ്പമായിരുന്നു സാഗർ ഈ വീട്ടിൽ കഴിഞ്ഞിരുന്നത്. പൊലീസ് പറയുന്നതനുസരിച്ച് ഭർത്താവിന്‍റെ മരണശേഷം കസ്തൂരിയും വിഭാര്യനായ സാഗറും തമ്മിൽ സ്നേഹബന്ധം ഉടലെടുത്തിരുന്നു. എന്നാൽ മക്കൾ മുതിർന്നതോടെ കസ്തൂരി തന്നെ ഈ ബന്ധം അവസാനിപ്പിച്ചു.

കൊലപാതകത്തിന് ഒരു ദിവസം മുമ്പ് കുടുംബാംഗങ്ങൾ മുഴുവൻ സമീപത്തെ ഒരു ഗ്രാമത്തിലെ ബന്ധുവീട്ടിൽ പോയിരുന്നു. സാഗറും കസ്തൂരിയും വൈകുന്നേരം തന്നെ തിരിച്ചെത്തിയെങ്കിലും മക്കൾ തിരികെ വന്നിരുന്നില്ല. വീട്ടിൽ തനിച്ചായ അവസരം മുതലെടുത്ത് സാഗർ കസ്തൂരിയെ സമീപിച്ച് ശാരീരിക ബന്ധത്തിന് നിര്‍ബന്ധിക്കുകയായിരുന്നു. ഈ ആവശ്യം കസ്തൂരി നിരസിക്കുകയും ഇരുവരും തമ്മിൽ വാക്കുതർക്കം ഉണ്ടാകുകയും ചെയ്തു. ഇതോടെ സാഗർ വീട്ടിൽ നിന്നിറങ്ങിപ്പോയി.രാത്രിയോടെ വീട്ടിൽ നിന്നിറങ്ങിയ കസ്തൂരി വഴിയരികിൽ കിടന്നുറങ്ങുകയായിരുന്ന സാഗറിനെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. ഇയാളുടെ മുഖത്തും കത്തി കൊണ്ട് പരിക്കേൽപ്പിച്ചിരുന്നു. തൊട്ടടുത്ത ദിവസം രാവിലെ മരിച്ച നിലയിൽ സാഗറിനെ കണ്ടെത്തുകയായിരുന്നു എന്നാണ് പൊലീസ് ഇൻസ്പെക്ടർ എം.കെ.ചൗഹാന്‍ അറിയിച്ചത്. തുടർന്ന് ഇയാളുടെ മകനായ മഹേഷ് പരാതിയുമായി പൊലീസിനെ സമീപിച്ചു. അജ്ഞാതരായ വ്യക്തികൾക്കെതിരെയായിരുന്നു പരാതി.സാഗറിന് ആരുമായും ശത്രുത ഉണ്ടായിരുന്നില്ലെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. തുടർന്ന് കുടുംബാംഗങ്ങളെ ചോദ്യം ചെയ്തപ്പോഴാണ് കസ്തൂരിയിലേക്ക് സംശയം നീണ്ടത്. ചോദ്യം ചെയ്യലിൽ പ്രതിമ കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു.

Related Topics

Share this story