ട്രെയിന്‍ യാത്രയ്ക്കിടെ കയറിപ്പിടിച്ചു, പീഡിപ്പിക്കാൻ ശ്രമിച്ചു; കേസിൽ യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി
കണ്ണൂർ: ട്രെയിന്‍ യാത്രയ്ക്കിടെ ഉണ്ടായ പീഡനശ്രമത്തിൽ യുവതിയുടെ രഹസ്യമൊഴി കോടതി രേഖപ്പെടുത്തി. കണ്ണൂർ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് യുവതിയുടെ മൊഴി രേഖപ്പെടുത്തിയത്. കണ്ണൂർ അണ്ടലൂർ സ്വദേശി ദീക്ഷിത് എന്നയാൾ പീഡിപ്പിക്കാൻ ശ്രമിച്ചതായി കൊല്ലം സ്വദേശിയായ 24കാരിയാണ് പരാതി നൽകിയത്. പീഡനശ്രമത്തെ തുടർന്ന് പെൺകുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചതിനെ തുടർന്നാണ് സംഭവം പുറത്തായത് .കോഴിക്കോട്ടേക്കുള്ള യാത്രാമധ്യേയാണ് തീവണ്ടിയിൽ വച്ച് കൊല്ലം സ്വദേശിയായ യുവതിയെ പ്രതി കടന്നു പിടിച്ചത്.കഴിഞ്ഞ മാസം അമിതമായി ഗുളികകൾ കഴിച്ച് യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. അവശനിലയിലായ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെയാണ് പീഡനവിവരം പൊലീസിനെ അറിയിച്ചത്.പരിചയക്കാരിയായിരുന്ന പെൺകുട്ടിയും പ്രതിയും കണ്ണൂരിൽ ഒരേ സ്ഥാപനത്തിൽ മുൻപ് ഒരുമിച്ച് ജോലി ചെയ്യുകയും ചെയ്തിട്ടുണ്ട്.ഈ പരിചയം മുതലാക്കിയായിരുന്നു പീഡനശ്രമം.തുടര്‍ന്ന് യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ധർമ്മടം എസ്ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഐ പി സി 354, 354 a, 506 എന്നീ വകുപ്പുകൾ ചേർത്താണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.അതേസമയം, കേസിൽ നിന്ന് പിന്മാറാൻ ഭീഷണിപ്പെടുത്തിയതായും സമ്മർദ്ദം ചെലുത്തിയതായും യുവതി പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.