നിലമ്പൂരിൽ ചോക്ളേറ്റ് സിറിഞ്ച് മിഠായി വിറ്റഴിച്ചതായി റിപ്പോര്‍ട്ട്
നിലമ്പൂർ: നിലമ്പൂരിൽ റെയിേല്വ സ്റ്റേഷനു സമീപം കടയില്‍ നിന്ന് ആരോഗ്യ വിഭാഗം പിടിച്ചെടുത്ത ചോക്ളേറ്റ് സിറിഞ്ച് മിഠായി മേഖലയില്‍ കുറഞ്ഞ കാലം കൊണ്ട് പരക്കെ വിറ്റഴിച്ചതായി റിപ്പോര്‍ട്ട് . മിഠായി പിടിച്ചെടുത്ത വിവരം പുറത്തറിഞ്ഞതോടെ പല കടയുടമകളും വില്‍പ്പന നിര്‍ത്തുകയോ പൂഴ്ത്തിവെക്കുകയോ ചെയ്തിരിക്കുകയാണ്.ചുങ്കത്തറ സിഎച്ച്സിയിലെ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ പി.ശബരീശന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് കഴിഞ്ഞ ദിവസം ചോക്ളേറ്റ് നിറച്ച സിറിഞ്ച് കടയില്‍ നിന്ന് പിടിച്ചെടുത്തത്. സിറിഞ്ചില്‍ ചോക്ളേറ്റ് പോലുള്ള പദാര്‍ത്ഥം നിറച്ചാണ് പ്രധാനമായും വില്‍പ്പന. കുട്ടികള്‍ ഇത് സിറിഞ്ച് ഉപയോഗിച്ച് നാവില്‍ ഇറ്റിക്കുകയാണ് ചെയ്യുക. ലഹരിയടങ്ങിയതായതിനാല് പിന്നെയും ഉപയോഗിക്കാനുള്ള പ്രവണത കൂടുതലായി കണ്ടുവരും.വില്പ്പനയുണ്ടായിരുന്നെന്ന് പറയുന്ന കടകളില്‍ അന്വേഷിച്ചപ്പോള്‍ മുന്പുണ്ടായിരുന്നതായും പിന്നീട് വില്‍പ്പന നിര്‍ത്തിവെച്ചതായുമാണ് അവര്‍ നല്കിയ വിവരം. ചന്തക്കുന്നിലേയും മറ്റും വിറ്റുകളില്‍ കുട്ടികള്‍ ഇത്തരത്തിലുള്ള മിഠായി ഉപയോഗിച്ചിരുന്നതായി ഇപ്പോള്‍ ചില രക്ഷിതാക്കള്‍ ആരോഗ്യ വകുപ്പധികൃതരോട് വിവരം ധരിപ്പിച്ചിട്ടുണ്ട് . ഒരു സിറിഞ്ചിന് അഞ്ചു രൂപ വിലക്കാണ് വില്‍പ്പന നടത്തിയിരുന്നത്.ഒരു പക്ഷേ പൊതുസ്ഥലങ്ങളിലും മറ്റും ഉപേക്ഷിക്കുന്ന ആശുപത്രി സിറിഞ്ചുകള്‍ പുനരുപയോഗം നടത്തുകയാണോ എന്നതും സംശയമുണ്ട്. തുടര്‍ ദിവസങ്ങളില്‍ കൂടുതല്‍ പരിശോധനക്കൊരുങ്ങുകയാണ് ജില്ലയിലെ ആരോഗ്യ വിഭാഗം അധികൃതര്‍ ..