Times Kerala

മുന്‍ഗണനാ വിഭാഗത്തില്‍ അനധികൃത കടന്നു കയറ്റം ; റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കെതിരെ നടപടി ശക്തമാക്കും

 
മുന്‍ഗണനാ വിഭാഗത്തില്‍ അനധികൃത കടന്നു കയറ്റം ; റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കെതിരെ നടപടി ശക്തമാക്കും

മലപ്പുറം: ജില്ലയില്‍ കാര്‍ഡിലെ വസ്തുതകള്‍ മറച്ചു വച്ച്‌ അനര്‍ഹമായി മുന്‍ഗണനാ വിഭാഗത്തില്‍ കടന്നേറിയ റേഷന്‍ കാര്‍ഡ് ഉടമകളെ കണ്ടെത്തുന്നതിനായുള്ള പരിശോധന കൂടുതല്‍ ശക്തമാക്കി. ജില്ലയില്‍ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി നടത്തിയ പരിശോധനയില്‍ അനര്‍ഹമായി മുന്‍ഗണനാ വിഭാഗത്തില്‍ കയറിയ 118 കാര്‍ഡുകള്‍ കണ്ടെത്തി പൊതുവിഭാഗത്തിലക്ക് മാറ്റി. താലൂക്ക് സപ്ലൈ ഓഫീസര്‍മാരുടെ നേതൃത്വത്തിലാണ് പരിശോധ നടക്കുന്നത്.അനര്‍ഹരെന്നു കണ്ടെത്തിയവരില്‍ ഭൂരിഭാഗവും 1000 ചതുരശ്ര അടിയില്‍ കൂടുതല്‍ വിസ്തീര്‍ണമുള്ള വീടുകളും നാലുചക്ര വാഹനങ്ങളും കൈവശം ഉള്ളവരാണ്. കൂടാതെ സര്‍ക്കാര്‍ ജോലിയുള്ളവരും സര്‍വീസ് പെന്‍ഷന്‍കാരും അനധികൃതമായി മുന്‍ഗണനാ കാര്‍ഡ് കൈവശം വച്ചതായി പരിശോധനയില്‍ തെളിഞ്ഞു . മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെട്ട അനര്‍ഹര്‍ക്ക് ലഭിച്ച കാര്‍ഡുകള്‍ സ്വമേധയാ പൊതുവിഭാഗത്തിലേക്കു മാറ്റേണ്ടതാണെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. വസ്തുതകള്‍ മന:പൂര്‍വം മറച്ചുവച്ച്‌ ബോധപൂര്‍വം ആനുകൂല്യങ്ങള്‍ തട്ടിയെടുക്കുന്നുവെന്ന് ബോധ്യപ്പെടുന്നവര്‍ക്കെതിരെ കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കും. പൊതുവിതരണ രംഗത്തെ സംശയങ്ങള്‍ ,പരാതികള്‍ എന്നിവ പരിഹരിക്കുന്നതിന് 1967 എന്ന ട്രോള്‍ ഫ്രീ നന്പറില്‍ രാവിലെ പത്തു മുതല്‍ വൈകിട്ട് അഞ്ചു വരെ വിളിക്കാവുന്നതാണ് .

Related Topics

Share this story