13കാരിയെ ബന്ധുവായ 18കാരൻ ബലാത്‌സംഗം ചെയ്തു, സംഭവം പുറം ലോകം അറിയുന്നത് പെൺകുട്ടി ഗർഭിണിയായതോടെ; ഗർഭം അലസിപ്പിക്കാൻ ശ്രമിച്ചതിന് പെൺകുട്ടിയുടെ അമ്മാവനും അമ്മായിയും അറസ്റ്റിൽ
ചണ്ഡിഗഡ്: പതിമൂന്നുകാരിയെ ബന്ധുവായ പതിനെട്ടുകാരൻ ബലാത്സംഗത്തിനു ഇരയാക്കി. തുടർന്ന് ഗർഭിണിയായ പെൺകുട്ടിയെ പ്രതിയുടെ മാതാപിതാക്കൾ ഗർഭഛിദ്രത്തിന് നിർബന്ധിക്കുകയും ചെയ്തതായാണ് റിപ്പോർട്ട്. ഛത്തിസ്ഗഡിലെ ബിലാസ്പുർ ജില്ലയിലാണ് സംഭവം.സംഭവത്തിൽ മുഖ്യപ്രതിയായ 18 കാരൻ ഉൾപ്പെടെ നാലുപേരെ ചൊവ്വാഴ്ച അറസ്റ്റ് ചെയ്തു. പീഡനത്തിന് ഇരയായ പെൺകുട്ടിയുടെ അമ്മ കോട്ട പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതിനെ തുടർന്നാണ് അറസ്റ്റ്.
ഈ വര്ഷം ആദ്യമാണ് കേസിനു ആസ്പദമായ സംഭവം നടന്നത്. ബെൽഗാഹ്ന മേഖലയിലെ അമ്മാവന്റെ കുടുംബത്തിന് ഒപ്പമാണ് പെൺകുട്ടി താമസിച്ചിരുന്നത്. ഇവരുടെ മകനാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. പെൺകുട്ടി ഗർഭിണിയാണെന്ന് അറിഞ്ഞതിനെ തുടർന്ന് അമ്മാവനും അമ്മായിയും മുത്തച്ഛനും ചേർന്ന് സമീപത്തുള്ള കോർബ ജില്ലയിലേക്ക് ഗർഭഛിദ്രം നടത്തുന്നതിനായി കൊണ്ടു പോകുകയായിരുന്നു. തുടർന്ന് കുറച്ചു നാൾക്കു മുൻപ് പെൺകുട്ടിയുടെ അമ്മ പെൺകുട്ടി നില്കുന്ന വീട്ടിൽ എത്തിയപ്പോഴാണ്സംഭവങ്ങൾ മുഴുവൻ ഇരയായ പെൺകുട്ടി അമ്മയെ അറിയിച്ചത്. തുടർന്ന് തിങ്കളാഴ്ച പെൺകുട്ടിയുടെ അമ്മ പരാതിയുമായി പൊലീസ് സ്റ്റേഷനിൽ എത്തുകയായിരുന്നു. ഐപിസി സെക്ഷൺ 376 (ബലാത്സംഗം), 313 (സ്ത്രീയുടെ സമ്മതമില്ലാതെ ഗർഭധാരണം), പോക്സോ ആക്ട് എന്നിവ അനുസരിച്ചാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ബലാത്സംഗക്കേസിലെ പ്രതിയെയും അയാളുടെ അമ്മയെയും അച്ഛനെയും മുത്തച്ഛനെയും അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.