Times Kerala

പത്തനംതിട്ടയിൽ വോളിബോൾ താരത്തെ റബ്ബർ തോട്ടത്തിൽ വച്ച് പീഡിപ്പിച്ച സംഭവം; പരിശീലകൻ അറസ്റ്റിൽ

 
പത്തനംതിട്ടയിൽ വോളിബോൾ താരത്തെ റബ്ബർ തോട്ടത്തിൽ വച്ച് പീഡിപ്പിച്ച സംഭവം; പരിശീലകൻ അറസ്റ്റിൽ

പത്തനംതിട്ട: കൊടുമൺ സ്വദേശിയായ വനിതാവോളിബോള്‍ താരത്തെ റബര്‍തോട്ടത്തില്‍ വച്ച് ലൈംഗികമായി പീഡിപ്പിച്ച കേസിൽ പരിശീലകന്‍ അറസ്റ്റില്‍. കൊടുമണ്‍ സ്വദേശി പ്രമോദ് എം. പിള്ളയാണ് കഴിഞ്ഞ ദിവസം പൊലീസ് പിടിയിലായത്. അതേസമയം, ഇയാള്‍ മുൻപും നിരവധി ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ട ആളാണെന്നാണ് സൂചന.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. പെൺകുട്ടിയുടെ പരാതിയില്‍ പത്തനംതിട്ട വനിതാപൊലീസ് സ്റ്റേഷനില്‍ ജാമ്യമില്ലാ വകുപ്പുപ്രകാരമാണ് പരിശീലകനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. കേസെടുത്തതോടെ പ്രമോദ് ഒളിവില്‍ പോയി. കൊടുമണ്‍ പൊലീസ് അറസ്റ്റുചെയ്ത പ്രതിയെ വനിതാ പൊലീസിന് കൈമാറി.

പ്രാദേശീക കായീക അക്കാദമിയിൽ വോളിബോൾ പരിശീലിക്കുന്ന 18കാരിയായ പെൺകുട്ടിയെ ഏറെനാളായി പ്രമോദായിരുന്നു പരിശീലനം നാക്കിയിരുന്നത്. മഴ നനയാതിരിക്കാന്‍ ഇരുവരും ഒരിടത്തുകയറി നിന്നുവെന്നും ആ സമയം പരിശീലകന്‍ തന്റെ മൊബൈല്‍ ഫോണ്‍ വാങ്ങിപോയി എന്നുമാണ് പെണ്‍കുട്ടി പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി. മൊബൈല്‍ ഫോണ്‍ വാങ്ങാനായി ചെന്നപ്പോള്‍ ലൈംഗീകമായി പീഡിപ്പിച്ചു.

Related Topics

Share this story