കടയിൽ നിന്നും വരികയായിരുന്ന 22കാരിയെ പ്രലോഭിപ്പിച്ചു ബൈക്കിൽ കയറ്റി, ആളൊഴിഞ്ഞ സ്ഥലത്തെ ഷെഡിലെത്തിച്ചു കൂട്ടബലാത്സംഗത്തിന് ഇരയാക്കി; കണ്ണൂരിൽ മൂന്നുപേര്‍ പിടിയിൽ
ശ്രീകണ്ഠപുരം : കണ്ണൂർ ചെങ്ങളായിയില്‍ മാനസിക ആരോഗ്യക്കുറവുള്ള 22കാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തില്‍ മൂന്നുപേര്‍ പിടിയിൽ . ചെങ്ങളായി അരിമ്ബ്രയിലെ നടുക്കുന്നുമ്മല്‍ സിയാദ് (32), ചെങ്ങളായി സ്വദേശിയും കൊളച്ചേരിയില്‍ താമസക്കാരനുമായ പുലിമുണ്ട വീട്ടില്‍ മുഹമ്മദ് ബാഷ (35), ചെങ്ങളായിലെ ഓട്ടോ ഡ്രൈവര്‍ അരിമ്ബ്രയിലെ ചെട്ടിപ്പീടിക വീട്ടില്‍ അബൂബക്കര്‍ (52) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
യുവതിയെ കഴിഞ്ഞ ദിവസം വൈകീട്ടോടെ കാണാതാവുകയും വീട്ടുകാര്‍ ശ്രീകണ്ഠപുരം പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു . അന്വേഷണം നടത്തുന്നതിനിടെ രാത്രി 9 ന് പ്രതി സിയാദ് യുവതിയെ ബൈക്കില്‍ വീട്ടുപരിസരത്ത് ഇറക്കുകയായിരുന്നു . അവശനിലയിലായ യുവതി നല്കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കൂട്ടബലാത്സംഗം നടന്നതായി തെളിഞ്ഞത് .
കടയില്‍നിന്ന് വരുകയായിരുന്ന യുവതിയെ സിയാദ് വീട്ടുപരിസരത്തിറക്കാമെന്നു പറഞ്ഞ് ബൈക്കില്‍ കയറ്റി ആളൊഴിഞ്ഞ സ്ഥലത്തെ ഷെഡിലെത്തിക്കുകയായിരുന്നു . അവിടെ വച്ച് മൂവരും ചേര്‍ന്ന് യുവതിയെ ക്രൂരമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ കോടതിയില്‍ ഹാജരാക്കി.