Times Kerala

ഭാര്യയെയും, മാതാവിനെയും, സഹോദരിയെയും കൊന്നു, മൃതദേഹങ്ങൾ ലൈംഗികമായി ഉപയോഗിച്ച്; യുവാവ് അറസ്റ്റിൽ

 
ഭാര്യയെയും, മാതാവിനെയും, സഹോദരിയെയും കൊന്നു, മൃതദേഹങ്ങൾ ലൈംഗികമായി ഉപയോഗിച്ച്; യുവാവ് അറസ്റ്റിൽ

പാനിപ്പത്ത്: ഭാര്യയെയും ഭാര്യാ സഹോദരിയെയും ഭാര്യാ മാതാവിനെയും കൊലപ്പെടുത്തുകയും, മൃതദേഹങ്ങൾ ലൈംഗികമായി ഉപയോഗിക്കുകയും ചെയ്ത സംഭവത്തിൽ യുവാവ് അറസ്റ്റിൽ. ഹരിയാനയിലെ പാനിപ്പത്തിൽ നടന്ന അതിക്രൂര സംഭവത്തിൽ നൂര്‍ ഹസൻ എന്ന യുവാവാണ് പിടിയിലായത്. സെപ്റ്റംബര്‍ ആറ്, എട്ട് ദിവസങ്ങളിലായിരുന്നു മൂന്നു സ്ത്രീകൾ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ടത്. പാനിപ്പത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നായാണ് മൃതദേഹങ്ങള്‍കണ്ടെത്തിയത് സംഭവത്തിൽ പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു.

മൃതദേഹങ്ങൾ കണ്ടെത്തിയതിനെ തുടര്‍ന്ന് സെപ്തംബര്‍ 11ന് പാനിപ്പത്ത് ഡിഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു. കൂര്‍ത്ത മുനയുള്ള ആയുധം കൊണ്ടാണ് ഇയാള്‍ ഭാര്യയേയും ഭാര്യ സഹോദരിയേയും കൊലപ്പെടുത്തിയത്.ഇവരുടെ ശരീരം വിവിധ ഇടങ്ങളില്‍ ഇട്ടതിന് ശേഷം സെപ്തംബര്‍ 8ന് ഇയാള്‍ തന്‍റെ ഭാര്യ മാതാവിന്‍റെ ബുഷ്റാം ഗ്രാമത്തിലെ താമസസ്ഥലത്ത് എത്തി. തുടര്‍ന്ന് ഇവരെ കഴുത്തില്‍ കുരുക്കിട്ട് കൊലപ്പെടുത്തുകയായിരുന്നു. ഇവരുടെ മൃതദേഹം ഉപേക്ഷിക്കും മുന്‍പ് കത്തിച്ച് വികൃതമാക്കുവാനും പ്രതി ശ്രമിച്ചു.

ഭാര്യക്ക് വിവാഹേതര ബന്ധമുണ്ടെന്ന സംശയമാണ് പ്രതിയെ ഈ കൊടും ക്രൂരതക്ക് പ്രേരിപ്പിച്ചതെന്നാണ് റിപ്പോർട്ട്. അവിഹിത ബന്ധത്തിന് ഭാര്യക്ക് ഭാര്യയുടെ കുടുംബക്കാര്‍ ഒത്താശ ചെയ്ത് കൊടുക്കുന്നതായി യുവാവ് സംശയിച്ചിരുന്നു, ഇതാണ് ഭാര്യാ സഹോദരിയെയും മാതാവിനെയും കൊലപ്പെടുത്താൻ യുവാവിനെ പ്രേരിപ്പിച്ചത് എന്നാണ് റിപ്പോർട്ട്. ഇയാള്‍ ഭാര്യയ്ക്കും രണ്ട് കുട്ടികള്‍ക്കൊപ്പമാണ് ഒരു വാടക വീട്ടില്‍ താമസിച്ചുവന്നിരുന്നത്. പ്രതിക്കെതിരെ ഐപിസി 302 കൊലപാതകം, ഐപിസി 201 തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരം കേസ് എടുത്തിട്ടുണ്ട്.

Related Topics

Share this story