ഭാര്യയ്ക്ക് സുഹൃത്തുമായി അവിഹിത ബന്ധം, തെളിവുകൾ പെൻഡ്രൈവിലാക്കി അമ്മയെ ഏൽപ്പിച്ച ശേഷം യുവാവ് ആത്മഹത്യ ചെയ്തു; ഭാര്യക്കും കാമുകനുമെതിരെ കേസ്; ഒരാളെ അറസ്റ്റ് ചെയ്തു
അഹമ്മദാബാദ്: യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭാര്യയ്ക്കെതിരെ കേസ്. അഹമ്മദാബാദ് സ്വദേശിയായ ഭരത് എന്ന 31 കാരന്‍റെ മരണത്തിലാണ് ഭാര്യക്കെതിരെ കേസെടുത്തത്. ഭാര്യക്ക് മറ്റൊരാളുമായുള്ള അവിഹിത ബന്ധമാണ് ഭര്‍ത്താവിന്‍റെ ആത്മഹത്യയിലേക്ക് നയിച്ചത് എന്ന ഭര്‍ത്താവിന്‍റെ ബന്ധുക്കളുടെ പരാതിയിലാണ് കേസ്. അഹമ്മദാബാദിലാണ് സംഭവം.
കൊല്ലപ്പെട്ട ഭരതന്റെ മാതാവായ ഗൗരി മാരു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഭരതിന്‍റെ ഭാര്യയായ ദക്ഷയ്ക്കെതിരെ കേസെടുത്തത്. മരുമകള്‍ക്ക് മറ്റൊരാളുമായുണ്ടായ അടുപ്പത്തില്‍ മനംനൊന്താണ് മകന്‍ ജീവനൊടുക്കിയതെന്നും ഇവര്‍ക്കും കാമുകനുമെതിരെ ആത്മഹത്യാ പ്രേരണക്കുറ്റത്തിന് കേസെടുക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു മാതാവിന്റെ പരാതി.
മരിക്കുന്നതിന് തലേദിവസം ഭരത് ഒരു പെന്‍ ഡ്രൈവും മൊബൈല്‍ ഫോണും അമ്മയെ ഏല്‍പ്പിച്ചിരുന്നു. ഇത് സഹോദരന് നല്‍കണമെന്ന് അറിയിച്ചു കൊണ്ടായിരുന്നു നല്‍കിയത്. ഇയാളുടെ മരണാനന്തര ചടങ്ങുകളൊക്കെ പൂര്‍ത്തിയായ ശേഷം അമ്മ ഇത് മൂത്ത മകനെ ഏല്‍പ്പിച്ചു. ഇയാള്‍ നടത്തിയ പരിശോധനയില്‍ ദക്ഷയും കാലു മഖ്വാന എന്ന യുവാവും തമ്മിലുള്ള സംഭാഷണങ്ങളായിരുന്നു പെന്‍ഡ്രൈവിലുണ്ടായിരുന്നത്. ഭരതിന്‍റെ സുഹൃത്ത് കൂടിയാണ് കാലു മഖ്വാന.
സംഭാഷണങ്ങളില്‍ നിന്നും ഇരുവരും തമ്മില്‍ അടുപ്പത്തിലായിരുന്നുവെന്ന് വ്യക്തമായെന്നും പെന്‍ ഡ്രൈവും രണ്ട് മൊബൈല്‍ ഫോണുകളും തെളിവിനായി എടുത്തിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. കാലുവിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ദക്ഷയെയും ഉടന്‍ കസ്റ്റഡിയില്‍ എടുക്കുമെന്ന് പോലീസ് അറിയിച്ചു.