Times Kerala

ബന്ധുവായ യുവതിക്ക് വിവാഹ വാഗ്ദാനം നല്‍കിയത് ദുബായില്‍ വെച്ച്, ഒരുമിച്ചു താമസം തുടങ്ങി, പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി, നാട്ടിലെത്തി മറ്റൊരു വിവാഹം കഴിച്ചു; ഒടുവിൽ കിട്ടിയത് എട്ടിന്റെ പണി

 
ബന്ധുവായ യുവതിക്ക് വിവാഹ വാഗ്ദാനം നല്‍കിയത് ദുബായില്‍ വെച്ച്, ഒരുമിച്ചു താമസം തുടങ്ങി, പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി, നാട്ടിലെത്തി മറ്റൊരു വിവാഹം കഴിച്ചു; ഒടുവിൽ കിട്ടിയത് എട്ടിന്റെ പണി

ചെങ്ങന്നൂര്‍: ബന്ധുവായ യുവതിയെ ദുബായില്‍ വെച്ച് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ യുവാവ് അറസ്റ്റില്‍. പെരിങ്ങാല ആലിന്‍ ചുവട് പാലനില്‍ക്കുന്നതില്‍ സൂരജ് എന്ന 29 കാരനാണ് അറസ്റ്റില്‍ ആയത്. വിവാഹ വാഗ്ദാനം നല്‍കി ഇയാള്‍ ദുബായിൽ വച്ച് യുവതിക്കൊപ്പം താമസം തുടങ്ങുകയും പലവട്ടം പീഡനത്തിന് ഇരയാക്കുകയും ചെയ്‌തെന്നാണ് പരാതി.ആദ്യം വിവാഹം ചെയ്ത പാറച്ചന്ത സ്വദേശിയുമായി ദീര്‍ഘകാലമായി അകന്നു കഴിയുകയാണ് യുവതി . അയല്‍വാസിയും അകന്നബന്ധുവുമായ യുവതിയുമായി ഇതിനിടയില്‍ സൂരജ് പ്രണയത്തിലാക്കുകയായിരുന്നു. യുവതി തിരുവനന്തപുരത്ത് ബ്യൂട്ടീഷന്‍ കോഴ്സ് പഠിച്ചിരുന്നു. ഈ സമയത്ത് തിരുവനന്തപുരത്തെ ലോഡ്ജിലും, കൊല്ലം, നൂറനാട് തുടങ്ങിയ സ്ഥലങ്ങളിലും ഇയാള്‍ യുവതിയെ കൊണ്ടുപോയി പീഡിപ്പിച്ചതായാണ് റിപ്പോർട്ട്.

തുടര്‍ന്ന് ഇരുവരും ദുബായിലേക്ക് ജോലിക്കുപോയി. ഇവര്‍ ഗള്‍ഫില്‍ ഭാര്യാ ഭര്‍ത്താക്കന്‍മാരായി താമസിച്ചു വരികയായിരുന്നു. അവിടെ വച്ചാണ് യുവതി ഗര്‍ഭിണിയായത്. പിന്നീട് നാട്ടില്‍ വന്ന് പ്രസവിച്ചു.ഇതിനിടെ സൂരജ് നാട്ടിലെത്തി മറ്റൊരു യുവതിയെ വിവാഹം കഴിച്ചു. തുടര്‍ന്ന് പീഡനത്തിന് ഇരയായ യുവതി ചെങ്ങന്നൂര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

സൂരജ് ബാംഗ്ലൂര്‍ വഴി വിദേശത്തേക്ക് പോകാന്‍ ശ്രമിക്കുന്നതിനിടയിലാണ്അറസ്റ്റുചെയ്തത്. മാവേലിക്കര കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്പിരിറ്റ് കടത്ത്, മണ്ണുകടത്ത്, കൊട്ടേഷന്‍ സംഘങ്ങളില്‍ ഇയാള്‍ അംഗമാണെന്ന് പൊലീസ് പറഞ്ഞു. നിരവധി കേസുകളിലെ പ്രതിയാണ്. സിഐ ജോസ് മാത്യുവിന്റെ നേതൃത്വത്തില്‍ സ്റ്റേഷന്‍ എസ്.ഐ എസ്.വി ബിജു, എ.എസ്.ഐമാരായ അജിത്ത്, പ്രേംജിത്ത്, സി.പി.ഒ മാരായ അതുല്‍, രാഹുല്‍, ജയേഷ് എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിക്കുന്നത്.

Related Topics

Share this story