Times Kerala

കാമുകനുമൊത്തുള്ള സ്വകാര്യ ദൃശ്യങ്ങൾ പകർത്തും,തുടർന്ന് പൊലീസ് വേഷത്തിൽ എത്തി ഭീഷണിപ്പെടുത്തി പീഡിപ്പിക്കും, ഇതുവരെ ബലാത്സം​ഗം ചെയ്തത് 48 ഓളം സ്ത്രീകളെ; യുവതിയുടെ പരാതിയിൽ ടാങ്കർ ലോറി ഉടമ അറസ്റ്റിൽ

 
കാമുകനുമൊത്തുള്ള സ്വകാര്യ ദൃശ്യങ്ങൾ പകർത്തും,തുടർന്ന് പൊലീസ് വേഷത്തിൽ എത്തി ഭീഷണിപ്പെടുത്തി പീഡിപ്പിക്കും, ഇതുവരെ ബലാത്സം​ഗം ചെയ്തത് 48 ഓളം സ്ത്രീകളെ; യുവതിയുടെ പരാതിയിൽ ടാങ്കർ ലോറി ഉടമ അറസ്റ്റിൽ

ചെന്നൈ: പൊലീസുകാരന്റെ വേഷത്തിലെത്തി സ്ത്രീകളെയും യുവതികളെയും ബലാത്‌സംഗത്തിന് ഇരയാക്കിരുന്ന 35 കാരനായ ടാങ്കർ ലോറി ഉടമ ഒടുവിൽ കുടുങ്ങി.ചെന്നൈയിൽ ആണ് സംഭവം.പിച്ചൈമണി എന്ന യുവാവാണ് അറസ്റ്റിലായത്. 48 ഓളം സ്ത്രീകളെ ഇയാൾ ബലാത്‌സംഗത്തിന് ഇരയാക്കിയതായാണ് റിപ്പോർട്ട്. ചെന്നൈയിലെ റെഡ് ഹിൽസ്, പുജാൽ എന്നിവിടങ്ങളിലായാണ് പ്രതി കൂടുതൽ അക്രമങ്ങൾ നടത്തിയത്.ഇയാളുടെ ഫോണിൽനിന്ന് നിരവധി യുവതികളുടെ വീഡിയോകളും ചിത്രങ്ങളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഇയാൾ പോലീസിന്റെ വേഷത്തിലാണ് ഇയാൾ സദാ സമയവും നഗരത്തിൽ കറങ്ങിയിരുന്നത്. കമിതാക്കളെത്തുന്ന സ്ഥലങ്ങളിൽ പോയി സ്വകാര്യനിമിഷങ്ങൾ മൊബൈലിൽ പകർത്തി പിന്നീട് ഇവരെ ഭീഷണിപ്പെടുത്തി യുവതികളെ പീഡിപ്പിക്കുന്നതാണ് ഇയാളുടെ രീതി. അവിവാഹിതരായ കമിതാക്കളെയാണ് പ്രധാനമായും ഉന്നംവെയ്ക്കുക. ദൃശ്യങ്ങൾ പകർത്തിയ ശേഷം കമിതാക്കളുടെ അടുത്തെത്തി ഭീഷണിപ്പെടുത്തും. ഭീഷണിക്ക് വഴങ്ങിയില്ലെങ്കിൽ താൻ പൊലീസുകാരനാണെന്നും കേസെടുക്കുമെന്നും പറയും. ഇതോടെ മിക്കവരും ഇയാളുടെ ഭീഷണിക്ക് വഴങ്ങുകയാണ് പതിവെന്നും മിക്കവരും പരാതി നൽകാത്തതിനാൽ ഈ സംഭവങ്ങളൊന്നും പുറത്തറിയാറില്ലെന്നും പൊലീസ് പറഞ്ഞു.

തന്നെ ലൈംഗികമായി പീഡിപ്പിക്കുകയും, 15,000 രൂപയും മൊബൈൽ ഫോണും തട്ടിയെടുക്കുകയും ചെയ്തുവെന്ന യുവതിയുടെ പരാതിയിലാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്.യുവതിയുടെയും കാമുകന്റെയും സ്വകാര്യനിമിഷങ്ങൾ പിച്ചൈമണി ആദ്യം മൊബൈലിൽ പകർത്തിയിരുന്നു. തുടർന്ന് പൊലീസ് വേഷത്തിൽ ഇവരെ സമീപിക്കുകയും വീഡിയോ കാണിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തു. ശേഷം കാമുകനെ മാറ്റിനിർത്തിയ ശേഷം യുവതിയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി ലൈംഗികമായി ഉപയോഗിക്കുകയും പണവും മൊബൈൽ ഫോണും തട്ടിയെടുക്കുകയും ചെയ്തു. സംഭവത്തിന് ശേഷം യുവതി നേരേ പൊലീസ് സ്‌റ്റേഷനിലെത്തി പരാതിപ്പെട്ടതോടെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയെ കണ്ടെത്തിയത്.

ഭാര്യയും രണ്ട് കുട്ടികളുമുള്ള പിച്ചൈമണിക്ക് സ്വന്തമായി നാല് ടാങ്കർ ലോറികളും ഉണ്ട്.കമിതാക്കളും ദമ്പതിമാരും വരുന്ന മിക്ക സ്ഥലങ്ങളിലും ഇയാളുടെ സാന്നിധ്യമുണ്ടായിരുന്നതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്.അറസ്റ്റിലായ സമയത്ത് സ്ത്രീകളുടെ നിരവധി ഫോട്ടോകളും വീഡിയോകളും ഉള്ള ഒരു ഫോൺ പൊലീസ് പിടിച്ചെടുത്തു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. മുൻപ് മനാലിയിൽ വെച്ച് ഒരു സ്ത്രീയുടെ ന​ഗ്ന ദൃശ്യങ്ങൾ ചിത്രീകരിക്കുകയും തുടർന്ന് ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്ത കേസിൽ ഇയാൾ അറസ്റ്റിലായിട്ടുണ്ട്.

Related Topics

Share this story