Times Kerala

സമൂഹമാധ്യമങ്ങളിലൂടെ മിന്നും താരമായ ‘ഗ്രംപി’ പൂച്ച ഓര്‍മയായി

 
സമൂഹമാധ്യമങ്ങളിലൂടെ മിന്നും താരമായ ‘ഗ്രംപി’ പൂച്ച ഓര്‍മയായി

ലോസാഞ്ചലസ്: സമൂഹമാധ്യമങ്ങളിലൂടെ മിന്നും താരമായ ‘ഗ്രംപി’ പൂച്ച ഓര്‍മയായി. അണുബാധയെത്തുടര്‍ന്നു ഏഴാം വയസില്‍ അരിസോണയിലെ വീട്ടില്‍ വച്ചാണ് ഗ്രംപി മരിച്ചത്. തബത ബുന്ദിസെന്‍ എന്ന യുവതിയെ കോടീശ്വരിയാക്കിയ പൂച്ചയാണ് ഗ്രംപി. ഇവള്‍ക്ക് സമൂഹ മാധ്യമങ്ങളില്‍ 85 ലക്ഷം ആരാധകര്‍ ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും ട്വിറ്ററിലും ലക്ഷക്കണക്കിനു ഫോളോവേഴ്സും ഉണ്ടായിരുന്നു.

ഗ്രംപിയുടെ യഥാര്‍ഥ പേര് ‘ടാര്‍ഡാര്‍ സോസ്’ എന്നാണ്. ദേഷ്യപ്പെടുന്ന മുഖഭാവമുള്ള ഗ്രംപിയുടെ വിപണി മൂല്യം മനസ്സിലാക്കിയ തബത പൂച്ചയെ മുഖചിത്രമാക്കി ഗ്രുംപ്പുച്ചിനോ എന്ന പേരില്‍ ഒരു ശീതള പാനീയം പുറത്തിറക്കിയിരുന്നു . 2012ല്‍ ഒരു വെബ്സൈറ്റില്‍ വന്ന ചിത്രത്തോടെ ഗ്രംപിക്ക് മൂല്യമേറി . ചിത്രം ഉപയോഗിക്കുന്നതിനെതിരായ പകര്‍പ്പവകാശക്കേസില്‍ മാത്രം അഞ്ച് കോടി രൂപയാണ് തബാത്ത നേടിയത്. ഗ്രംപിയുടെ മെഴുകുപ്രതിമസാന്‍ഫ്രാന്‍സിസ്കോയില്‍ സ്ഥാപിച്ചിട്ടുണ്ട്.

Related Topics

Share this story