സംശയരോഗം; ഭാര്യയെ കസേരയില്‍ കെട്ടിയിട്ട് തീ കൊളുത്തി കൊല്ലാൻ ശ്രമം; യുവതിയെ രക്ഷിച്ചത് നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ
കന്യാകുമാരി: ഭാര്യയെ വീടിനുള്ളില്‍ കസേരയില്‍ കെട്ടിയിട്ട് തീ കൊളുത്തി കൊലപ്പെടുത്താൻ സംശയരോഗിയായ ഭര്‍ത്താവിന്റെ ശ്രമം. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് യുവതിയെ രക്ഷിച്ചത്. കൈയ്യും കാലും കസേരയില്‍ ചേര്‍ത്ത് കെട്ടി വായില്‍ പാതി തുണി തിരുകി കയറ്റിയ നിലയിലായിരുന്ന യുവതിയുടെ ശരീരം മുഴുവന്‍ ഭർത്താവ് പെട്രോള്‍ ഒഴിച്ച നിലയിലായിരുന്നു. നാട്ടുകാരുടെ സമയോചിതമായ ഇടപെടലിലാണ് യുവതിക്ക് രക്ഷപ്പെടാനായത്.കന്യാകുമാരിയിലാണ് സംഭവം. നിലവിളി കേട്ട നാട്ടുകാർ പോലീസിനെ അറിയിക്കുകയായിരുന്നു. ഉടൻ തന്നെ സ്ഥലത്തെത്തിയ പോലീസും നാട്ടുകാരും ചേർന്ന് വീടിന്റെ വാതില്‍ ചവിട്ടിപൊളിച്ച് അകത്തു കടന്നാണ് യുവതിയെ രക്ഷിച്ചത്.കന്യാകുമാരി ഇരണിയല്‍ കോടതിയിലെ ജീവനക്കാരിയായ യുവതിയ്ക്ക് ഓഫീസിലെ യുവാവുമായി അടുപ്പമുണ്ടെന്ന് സംശയിച്ചാണ് ഭര്‍ത്താവ് സുരേഷ് രാജന്‍ ഭാര്യയെ കൊല്ലാന്‍ ശ്രമിച്ചത്. സംശയരോഗത്തെ തുടര്‍ന്ന് ഭാര്യയെ ക്രൂരമായി മര്‍ദിച്ച സുരേഷ് പിന്നീട് വീട് അകത്ത് നിന്ന് പൂട്ടിയ ശേഷം യുവതിയെ കെട്ടിയിടുകയായിരുന്നുനാട്ടുകാരും പൊലീസും എത്തിയതോടെ കത്തി കാണിച്ച് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച സുരേഷിനെ നാട്ടുകാര്‍ പിടികൂടി. കൊലപാതക ശ്രമം, ഗാര്‍ഹിക പീഡനം ഉള്‍പ്പടെയുള്ള വകുപ്പുകളില്‍ സുരേഷിനെതിരെ കേസ് എടുത്തു.