തർക്കത്തിനൊടുവിൽ കയ്യാങ്കളി, തിരുവനന്തപുരത്ത് ഭാര്യാപിതാവ് മരുമകനെ കുത്തിക്കൊന്നു
തിരുവനന്തപുരം : കുടുംബവഴക്കിനിടെ ഭാര്യാപിതാവ് മരുമകനെ കുത്തിക്കൊന്നു. തിരുവനന്തപുരം വെട്ടുകാട് കഴിഞ്ഞ ദിവസം രാത്രി ഒന്‍പതരയോടെയാണ് സംഭവം. വെട്ടുകാട് സ്വദേശി ലിജിന്‍ (33) ആണ് കുത്തേറ്റു മരിച്ചത് . സംഭവത്തില്‍ ലിജിന്‍്റെ ഭാര്യാപിതാവ് നിക്കോളാസ് വലിയതുറ പൊലീസ് കസ്റ്റഡിയിലെടുത്തു .
സുഹൃത്തുക്കളുമായി എത്തിയ ലിജിന്‍ നിക്കോളാസിനെ വീട്ടില്‍ നിന്നു വിളിച്ചിറക്കുകയായിരുന്നു . മദ്യപാനിയായ ലിജിന്‍ സുഹൃത്തുക്കളുമായി മദ്യപിച്ച ശേഷമാണ് സംഭവ സ്ഥലത്ത് എത്തിയത് . മക്കളെ കാണണമന്നാവശ്യപ്പെട്ടാണ് എത്തിയത്. പത്തിലധികം സുഹൃത്തുക്കള്‍ ലിജിനൊപ്പമുണ്ടായിരുന്നു . തുടര്‍ന്ന് ഇരുവരും തമ്മിലുള്ള വാക്കു തര്‍ക്കത്തിനിടയിലാണ് ലിജിന് കുത്തേറ്റത്.
നിക്കോളാസും ലിജിനും തമ്മില്‍ ഇതിന് മുന്‍പും പലതവണ വഴക്കുണ്ടായിട്ടുണ്ട്. കുടുംബപ്രശ്നങ്ങളാണ് വഴക്കിനുള്ള പ്രധാന കാരണം. കുടുംബവഴക്കിനേ തുടര്‍ന്ന് ലിജിന്റെ ഭാര്യയും മക്കളും ഏതാനും മാസങ്ങളായി നിക്കോളാസിന്റെ വീട്ടിലാണ് താമസം .