Times Kerala

ആഭിചാരം അമ്പെയ്ത്തിലൂടെ ; ജര്‍മ്മനിയില്‍ 5 പേര്‍ മരിച്ചത് ദുരൂഹത

 
ആഭിചാരം അമ്പെയ്ത്തിലൂടെ  ; ജര്‍മ്മനിയില്‍ 5 പേര്‍ മരിച്ചത് ദുരൂഹത

ജര്‍മനിയിലെ ബവേറിയയില്‍ 5 പേര്‍ അമ്ബേറ്റു മരിച്ചത് ലൈംഗിക സംഘടനയുടെ ആഭിചാര കര്‍മത്തിന്‍െറ ഭാഗമായാണെന്ന് റിപ്പോര്‍ട്ട് .കഴിഞ്ഞ ദിവസം പാസ്സാവുവില്‍ മൂന്നുപേരും 635 കിലോ മീറ്റര്‍ അകലെ ഗിഫോണില്‍ രണ്ടുപേരുമാണ് അമ്ബ് തറച്ചു കൊല്ലപ്പെട്ടത്. പാസ്സാവുവില്‍ അമ്ബേറ്റ് കൊല്ലപ്പെട്ട ടോര്‍സ്റ്റന്‍ എന്ന 53 കാരനായ വ്യാപാരി ‘ഡ്യു ലോ വള്‍ട്ട്’ (deus lo vault) എന്ന സംഘടനയിലെ അംഗമാണ് ..’അത് ദൈവത്തിനു വേണ്ടതാണ്’ എന്ന അര്‍ഥമുള്ള ഈ സംഘടനയില്‍ അദ്ദേഹത്തോടൊപ്പം ചേര്‍ന്നതാണ് 33 കാരിയായ ഫെറീന. ഇവര്‍ വെസ്റ്റര്‍വാള്‍ഡിലെ ബേക്കറി ജീവനക്കാരിയാണ് ടോര്‍സ്റ്റന് ഒപ്പമാണ് ഫെറീനയുടെ താമസം. ഇവരുടെ അടുത്തകൂട്ടുകാരിയാണ് ഒപ്പം മരിച്ച 30 കാരി ഇ. കാസ്‌റ്റിന്‍. ഗിഫോണില്‍ സമാന സാഹചര്യത്തില്‍ കൊല്ലപ്പെട്ട മുപ്പതുകാരിയായ ഗെറ്റ്റൂഡുവാണ് കാസ്‌റ്റിന്‍റെ ജീവിത പങ്കാളി. 2 വര്‍ഷം മുമ്ബ് ഈ സംഘത്തില്‍ ചേര്‍ന്ന 19 കാരിയായ കരീനയാണ് ജീവന്‍ നഷ്ടപ്പെട്ട അഞ്ചാമത്തെ വ്യക്തി .

എല്ലാ ചൊവാഴ്ചകളിലും വ്യാഴാഴ്ചകളിലും ഇവര്‍ ഒരു കേന്ദ്രത്തില്‍ ഒന്നിച്ച്‌ കൂടും .വലിയ ഒരു മഴുവും തടികൊണ്ടുള്ള ഭാരിച്ച ഒരു മരക്കുരിശും ആണ് ഇവരുടെ ആഭിചാര കേന്ദ്രത്തിലെ ആരാധനാവസ്‌തു. സ്വതന്ത്ര ലൈംഗികതയാണ് ഇവരുടെ രീതി. കറുത്തവസ്ത്രങ്ങള്‍ മാത്രം ധരിച്ച്‌ .ചുണ്ടുപോലും കറുത്ത ലിപ്സ്റ്റിക് ഉപയോഗിച്ചാണ് ആഭിചാരം നടത്തുന്നത് . ആറുപേരും ജര്‍മന്‍ ആര്‍ച്ചറി ഫെഡറേഷനിലെ അംഗങ്ങളും ക്രോസ് ബോ കൈവശം വയ്ക്കാന്‍ അവകാശമുള്ളവരുമാണ്.അധ്യാപികയായ കാസ്റ്റിന്‍ എഴുതിവച്ച കുറിപ്പില്‍ നിന്നാണ് ദുരൂഹ മരണത്തിന്‍റെ കാരണം പൊലീസ് കണ്ടെടുത്തിയത്. നേരത്തേ തയറാക്കിയ പദ്ധതി അനുസരിച്ചു മൂന്നുപേര്‍ പാസാവുവിലും രണ്ടുപേര്‍ ഗിഫോണിലും തങ്ങള്‍ ആവിഷ്‌ക്കരിച്ച പദ്ധതി നടപ്പാക്കുകയായിരുന്നുവത്രെ. കാസ്റ്റിന്‍ ആദ്യം ടോര്‍സ്റ്റനെയും ഫെറീനയെയും അമ്ബെയ്തു കൊന്നതിനു ശേഷം എങ്ങനെയോ ക്രോസ് ബോ ഉപയോഗിച്ച്‌ തന്നെ മരണം വരിച്ചിരിക്കാം എന്നാണു പോലീസ് നിഗമനം. അതല്ലങ്കില്‍ അമ്ബു തൊണ്ടയില്‍ കുത്തിയിറക്കിയതായിരിക്കാമെന്നുംകരുതാം . എന്തായാലും അതി ദാരുണമായിരുന്നു ഈ ആഭിചാരക്രിയയുടെ അന്ത്യം. ഗിഫോണില്‍ ഇരുവരും പരസ്പരം അമ്ബെയ്ത് ജീവിതം മരിച്ചതാവാം .ഈ സംഘത്തില്‍ അവസാനമായി അംഗമായത് കരീനയെന്ന വിദ്യാര്‍ത്ഥിനിയാണ്. പതിനേഴാം വയസില്‍ വീട് വിട്ടിറങ്ങിയ കരീന കുടുംബവുമായി അകന്നു കഴിയുകയായിരുന്നു.

Related Topics

Share this story