Times Kerala

മുപ്പത്തിയാറുവര്‍ഷങ്ങള്‍ക്കിടെ പാടിയത് വെറും അമ്പതില്‍ താഴെ ചലച്ചിത്രഗാനങ്ങള്‍..; ജി വേണുഗോപാല്‍

 
മുപ്പത്തിയാറുവര്‍ഷങ്ങള്‍ക്കിടെ പാടിയത് വെറും അമ്പതില്‍ താഴെ ചലച്ചിത്രഗാനങ്ങള്‍..; ജി വേണുഗോപാല്‍

മലയാളത്തിന്റെ മാണിക്യക്കുയില്‍ എന്ന വിശേഷണം ചലച്ചിത്ര പിന്നണിഗായകനായ ജി വേണുഗോപാലിനു ഏറെ അനുയോജ്യം ആണ്. അദ്ദേഹത്തിന്റെ മധുരസ്വരം മലയാളികള്‍ക്കു മാത്രമല്ല തമിഴനും തെലുങ്കനും പ്രിയങ്കരമാണ്. ഇതുവരെ അമ്പതില്‍ താഴേ ഗാനങ്ങള്‍ മാത്രമാണ് ജി വേണുഗോപാല്‍ പാടിയത്. ഇത്തരത്തില്‍ കുറച്ച്‌ പാട്ടുകള്‍ മാത്രം പാടിയതിനെ കുറിച്ച്‌ തുറന്നുപറഞ്ഞിരിക്കുകയാണ് വേണു​ഗോപാൽ.

പണ്ട് പലരും ഇതേ ചോദ്യം ചോദിച്ച്‌ ഒരു ആശയക്കുഴപ്പം തന്നിലുണ്ടാക്കിയിട്ടുണ്ട്. അന്ന് ഒരുപാട് അവസരങ്ങള്‍ നഷ്ടപ്പെട്ട് പോയെന്ന് തനിക്കും തോന്നിയിട്ടുണ്ട്.

പലരും ഒരുപാട് പാട്ടുകൾ പാടി, പക്ഷേ പല പാട്ടുകളും ഇന്ന് പാടിയതാരാണെന്ന് ചോദിച്ചാല്‍ പലര്‍ക്കുമറിയില്ല. എനിക്ക് അങ്ങനെ ഒരവസ്ഥ വന്നില്ല. ഞാന്‍ പാടിയ ഇരുപത്തിയഞ്ചോ അമ്പതോ പാട്ടുകള്‍ ഇന്നും ആള്‍ക്കാര്‍ക്കറിയാം. ഒരുപാട് പാട്ടുകള്‍ പാടിയിരുന്നെങ്കില്‍ ഇത്രയും ഭാവതീവ്രത ഓരോ പാട്ടിനും കൊടുക്കാന്‍ പറ്റുമായിരുന്നില്ലെന്ന് എനിക്ക് തോന്നുന്നു. അടിപൊളി പാട്ടുകളോ ക്‌ളാസിക്കലോ ഒന്നും പാടാൻ അവസരം ലഭിച്ചിട്ടില്ല. എന്നാൽ എഴുപതുകളില്‍ എം.എസ്. ബാബുരാജും ദക്ഷിണാമൂര്‍ത്തി സ്വാമിയുമൊക്കെ സൃഷ്ടിച്ച പാട്ടുകള്‍ കേള്‍ക്കുമ്പോള്‍ ഈശ്വരാ. ആ പാട്ടുകള്‍ പാടാന്‍ കഴിഞ്ഞിരുന്നെങ്കിലെന്ന് കൊതി തോന്നിയിരുന്നതായും വേണു​ഗോപാൽ.

Related Topics

Share this story