Times Kerala

മൂന്നംഗ കുടുബത്തിന്റെ മരണം; സുഹൃത്തായ സബ്കോണ്‍ട്രാക്ടര്‍ വഞ്ചിച്ചെന്ന് ആത്മത്യാ കുറിപ്പ്; അന്വേഷണം

 

തിരുവനന്തപുരം വര്‍ക്കലയില്‍ ഒരു കുടുംബത്തിലെ മൂന്നുപേര്‍ പൊളളലേറ്റു മരിച്ച സംഭവത്തിൽ ആത്മഹത്യാകുറിപ്പ് കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടരുന്നു. സുഹൃത്തായ സബ്കോണ്‍ട്രാക്ടര്‍ വഞ്ചിച്ചെന്നാണ് മരിച്ച കുടുംബനാഥനായ ശ്രീകുമാർ എഴുതിയ ആത്മഹത്യാ കുറിപ്പില്‍ പറയുന്നത്. കടബാധ്യതയേത്തുടര്‍ന്ന് വെട്ടൂര്‍ സ്വദേശിയായ ശ്രീകുമാര്‍ ഭാര്യയേയും മകളേയും പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തിയശേഷം ആത്മഹത്യ ചെയ്തെന്നാണ് പൊലീസ് നിഗമനം. പുലർച്ചെ മൂന്നരയോടെയാണ് വീട്ടിൽ നിന്ന് നിലവിളിയും പുകയും ഉയർന്നത് കണ്ട നാട്ടുകാരാണ് സംഭവം പോലീസിൽ അറിയിച്ചത്. ഇതിനിടെ 26 കാരി മകൾ അനന്ത ലക്ഷ്മിയേയും അമ്മ മിനിയേയും കിടപ്പുമുറിയിൽ കട്ടിലിനു സമീപം പൂർണമായും കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയിരുന്നു. ശ്രീകുമാറിന്റെ മൃതദേഹം പൊള്ളലേറ്റ് മരിച്ച നിലയിൽ കുളിമുറിയിലാണ് കിടന്നത്. ഉറങ്ങിക്കിടന്ന മിനിയേയും അനന്ത ലക്ഷ്മിയേയും പെട്രോളൊഴിച്ച് തീ കൊളുത്തിയശേഷം ശ്രീകുമാർ കുളിമുറിയിൽ കയറി ആത്മഹത്യ ചെയ്തു വെന്നാണ് പൊലീസിന്റെ പ്രഥമിക നിഗമനം. പഠനത്തിൽ സമർത്ഥയായിരുന്ന അനന്ത ലക്ഷ്മി ഹൈദരാബാദിൽ പിഎച്ച്ഡി ചെയ്യുകയായിരുന്നു. ലോക് ഡൗണിന് മുമ്പ് നാട്ടിലെത്തിയ അനന്തലക്ഷ്മി പിന്നെ മടങ്ങിയിരുന്നില്ല. നല്ല നിലയിൽ കഴിഞ്ഞിരുന്ന കുടുംബം അടുത്തിടെ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

Related Topics

Share this story