സെൽഫി ഭ്രാന്തിൽ പൊലിഞ്ഞത് രണ്ടര വയസുകാരന്റെ ജീവൻ
ആലപ്പുഴ: ആലപ്പുഴ ബീച്ചില്‍ സെല്‍ഫിയെടുക്കുന്നതിനിടെ അമ്മയുടെ കൈയില്‍ നിന്നു വഴുതി തിരയില്‍പ്പെട്ടു കാണാതായ രണ്ടര വയസുകാരന്റെ മൃതദേഹം കണ്ടെത്തി. പാലക്കാട് വടക്കഞ്ചേരി കിഴക്കഞ്ചേരി കൊഴുക്കുള്ളി വീട്ടില്‍ ലക്ഷ്മണന്-അനിത (മോളി) ദന്പതികളുടെ മകന് ആദികൃഷ്ണയാണ് മരിച്ചത്.ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ ബീച്ചിലാണ് അപകടമുണ്ടായത്. രണ്ടു ദിവസമായി നടന്ന തിരച്ചിലിനൊടുവില്‍ ചൊവ്വാഴ്ച രാവിലെ 6.30ഓടെയാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.സെല്‍ഫിയെടുക്കുന്നതിനിടെ അമ്മയുടെ സമീപത്ത് നിന്ന കുട്ടി തിരയില്‍ പെടുകയായിരുന്നു.തൃശ്ശൂരില്‍ ഒരുകല്യാണത്തില്‍ പങ്കെടുത്തശേഷം അനിത, രണ്ടുമക്കളും സഹോദരന്റെ മകനുമായി ആലപ്പുഴയിലെത്തിയതാണ്.രണ്ടുദിവസമായി ആലപ്പുഴ ഇന്ദിരാ ജങ്ഷനില്‍ വാടകയ്ക്കു താമസിക്കുന്ന ബന്ധുവിനൊപ്പമായിരുന്നു. ഞായറാഴ്ച മടങ്ങിപ്പോകുന്നതിന് മുന്‍പ് ബിനുവുമൊത്ത് കടല്‍കാണാന്‍ എത്തിയതാണ്. കുട്ടികളും അനിതയും സെല്‍ഫിയെടുക്കുകയായിരുന്നു. വാഹനം റോഡില്‍നിന്ന് മാറ്റിയിടാന്‍പോയ ബിനു തിരികെവരുമ്ബോള്‍ കണ്ടത് അനിതയും കുട്ടികളും തിരയിലകപ്പെട്ട കാഴ്ചയാണ്. കരച്ചില്‍ കേട്ടെത്തിയ ബിനു അനിതയെയും ആദികൃഷ്ണയുടെ സഹോദരനെയും അനിതയുടെ സഹോദരന്റെ മകനെയും രക്ഷിച്ചു. എന്നാല്‍ ആദികൃഷ്ണ ശക്തമായ തിരയില്‍ അകപ്പെടുകയായിരുന്നു.