റംസിയുടെ ആത്മഹത്യ; പ്രതികളെ രക്ഷിക്കാന്‍ പൊലീസ് ശ്രമിക്കുന്നുവെന്ന് കുടുംബം; മുഖ്യമന്ത്രിക്ക് പരാതി നല്‍കും
കൊല്ലം: നിശ്ചയിച്ചു ഉറപ്പിച്ച വിവാഹത്തിൽ നിന്നും പ്രതിശ്രുത വരന്‍ പിന്‍മാറിയതിനെ തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിയെ രക്ഷിക്കാന്‍ പൊലീസ് ശ്രമമെന്ന ആരോപണവുമായി ബന്ധുക്കള്‍. ദുര്‍ബല വകുപ്പുകള്‍ മാത്രം ചുമത്തി പ്രതികളെ രക്ഷിക്കാന്‍ പൊലീസ് ശ്രമിക്കുന്നുവെന്നാണ് റംസിയുടെ ബന്ധുക്കള്‍ ആരോപിക്കുന്നത്. കേസിൽ ആരോപണ വിധേയയായ പ്രതിയുടെ സഹോദരഭാര്യ സീരിയല്‍ നടി ലക്ഷ്മി പ്രമോദിനെ ചോദ്യചെയ്തതിന് ശേഷം വിട്ടയച്ചതില്‍ സംശയം ഉണ്ടെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. റംസിയുടെ സ്വര്‍ണവും പണവും തട്ടിയെടുക്കാന്‍ കുട്ടുനില്‍ക്കുകയും ഗര്‍ഭചിദ്രത്തിന് പ്രേരിപ്പിക്കുകയും ചെയ്യ്ത ഹാരിസിന്റെ അമ്മയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും കുടുംബം ആവശ്യപ്പെടുന്നു. സംഭവത്തിൽ ഉന്നതതല അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നല്‍കാനുളള നീക്കത്തിലാണ് ബന്ധുക്കള്‍.