Times Kerala

തൃശൂർ ജില്ലയിൽ 172 പേർക്ക് കൂടി കോവിഡ്; 135 പേർ രോഗമുക്തരായി

 

തൃശൂർ: ജില്ലയിൽ ശനിയാഴ്ച 162 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 135 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 2029 ആണ്. തൃശൂർ സ്വദേശികളായ 36 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 6592 ആണ്. 4502 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തത്.

ശനിയാഴ്ച ജില്ലയിൽ സമ്പർക്കം വഴി 169 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. എലൈറ്റ് ക്ലസ്റ്ററിൽ (ആരോഗ്യ പ്രവർത്തകർ) ഒരാൾക്ക് രോഗബാധയുണ്ടായി. ആറ് ആരോഗ്യ പ്രവർത്തകർക്കും മറ്റ് സമ്പർക്കം വഴി 162 പേർക്കും മറ്റ് സംസ്ഥാനങ്ങളിൽനിന്ന് വന്ന മൂന്ന് പേർക്കും ശനിയാഴ്ച കോവിഡ് സ്ഥിരീകരിച്ചു. 60 വയസ്സിന് മുകളിൽ 13 പുരുഷൻമാർ, 15 സ്ത്രീകൾ, 10 വയസ്സിന് താഴെ അഞ്ച് ആൺകുട്ടികൾ, 8 പെൺകുട്ടികൾ എന്നിവർക്കാണ് രോഗബാധ.

രോഗം സ്ഥീരികരിച്ച് ജില്ലയിലെ വിവിധ ആശുപത്രികളിലും കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെൻറ് സെൻററുകളിലും കഴിയുന്നവരുടെ എണ്ണം. ഗവ. മെഡിക്കൽ കോളേജ് തൃശൂർ – 114, സി.എഫ്.എൽ.ടി.സി ഇ.എസ്.ഐ-സി.ഡി മുളങ്കുന്നത്തുകാവ്- 47, എം.സി.സി.എച്ച്. മുളങ്കുന്നത്തുകാവ്-49, കില ബ്ലോക്ക് 1 മുളങ്കുന്നത്തുകാവ്-84, കില ബ്ലോക്ക് 2 മുളങ്കുന്നത്തുകാവ്- 71, സെന്റ് ജെയിംസ് അക്കാദമി, ചാലക്കുടി-207, വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 1 വേലൂർ-142, വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 2 വേലൂർ-106, സി.എഫ്.എൽ.ടി.സി കൊരട്ടി- 57, പി.സി. തോമസ് ഹോസ്റ്റൽ തൃശൂർ–203, എം.എം.എം. കോവിഡ് കെയർ സെന്റർ തൃശൂർ-39, ജനറൽ ആശുപത്രി തൃശൂർ-6, കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രി -45, ചാവക്കാട് താലൂക്ക് ആശുപത്രി-28, ചാലക്കുടി താലൂക്ക് ആശുപത്രി -12, കുന്നംകുളം താലൂക്ക് ആശുപത്രി -12, ജി.എച്ച്. ഇരിങ്ങാലക്കുട -16, ഡി.എച്ച്. വടക്കാഞ്ചേരി-5, അമല ആശുപത്രി-4, ജൂബിലി മിഷൻ മെഡിക്കൽ കോളേജ് തൃശൂർ-28, മദർ ആശുപത്രി -1, സെന്റ് ജെയിംസ് ഹോസ്പിറ്റൽ ചാലക്കുടി -2, എലൈറ്റ് ഹോസ്പിറ്റൽ തൃശൂർ-24, ഇരിങ്ങാലക്കുട കോ-ഓപറേറ്റീവ് ആശുപത്രി -1, രാജാ ആശുപത്രി ചാവക്കാട് – 1.

553 പേർ വീടുകളിൽ ചികിത്സയിൽ കഴിയുന്നു. 9727 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്. 213 പേരേയാണ് ശനിയാഴ്ച ആശുപത്രിയിൽ പുതിയതായി പ്രവേശിപ്പിച്ചത്. ശനിയാഴ്ച 1611 പേർക്ക് ആന്റിജൻ പരിശോധന നടത്തി. മൊത്തം 2136 സാമ്പിളുകളാണ് ശനിയാഴ്ച പരിശോധിച്ചത്. ഇതുവരെ ആകെ 111557 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത് .
ശനിയാഴ്ച 374 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നത്. 142 പേർക്ക് സൈക്കോ സോഷ്യൽ കൗൺസിലർമാർ വഴി കൗൺസിലിംഗ് നൽകി.ശനിയാഴ്ച റെയിൽവേ സ്‌റ്റേഷനുകളിലും ബസ്‌സ്റ്റാൻഡുകളിലുമായി 370 പേരെ ആകെ സ്‌ക്രീനിംഗ് ചെയ്തു.

Related Topics

Share this story