Times Kerala

കേരള വിദ്യാഭ്യാസ ചരിത്രം – ശാലകളും സഭാമഠങ്ങളും എഴുത്തുപള്ളികളും

 
കേരള വിദ്യാഭ്യാസ ചരിത്രം – ശാലകളും സഭാമഠങ്ങളും എഴുത്തുപള്ളികളും

ഇന്ത്യയിൽ വിദ്യാഭ്യാസത്തിലും സാംസ്കരികതയിലും ശ്രദ്ധേയത പുലർത്തുന്ന സംസ്ഥാനമാണ് കേരളം. ഇന്ത്യയിൽ സമ്പൂർണ്ണ സാക്ഷരത നേടിയ ആദ്യസംസ്ഥാനമാണ് കേരളം. 1991 ഏപ്രിൽ 18 ന് കേരളം സമ്പൂർണ്ണ സാക്ഷരത കൈവരിച്ചതായി പ്രഖ്യാപിക്കപ്പെട്ടു. പുതിയ സാങ്കേതിക വിദ്യകളും മറ്റും സംയോജിപ്പിച്ചുകൊണ്ട് കേരളത്തിലെ വിദ്യാഭ്യാസ രംഗം മാറ്റത്തിന്റെ പാതയിലാണ്.

കർശനനിബന്ധനകളോടെ സ്ഥാപിക്കപ്പെട്ട ശാലകളാണ് തെക്കൻ കേരളത്തിലെ വിദ്യാഭ്യാസ പഠനകേന്ദ്രം. വടക്കൻ കേരളത്തിൽ സഭാമഠങ്ങൾ ആണ് ഇതിനായി ഉണ്ടായിരുന്നത്. ഗുരുകുലരീതിയിൽ നമ്പൂതിരിമാർ ഇവിടങ്ങളിൽ പഠിപ്പിച്ചുവന്നു. വേദം, ഉപനിഷത്ത് എന്നീ പാഠ്യവിഷയങ്ങൾ പഠിപ്പിച്ചിരുന്ന ഇത്തരം സ്ഥലങ്ങൾ കൂടാതെ ഗ്രാമങ്ങളിൽ മുഖ്യവീടുകളോടനുബന്ധിച്ച് പള്ളിക്കൂടങ്ങൾ നിലനിന്നിരുന്നു. കായിക- ആയോധനമുറകൾ കൂടാതെ വൈദ്യം, ജ്യോതിഷം എന്നിവ ഇവിടെ അഭ്യസിപ്പിച്ചിരുന്നു.

എഴുത്തച്ഛൻമാർ എന്നാണ് അധ്യാപകർ അറിയപ്പെട്ടിരുന്നത്. പനയോലയിൽ നാരായം കൊണ്ടുള്ള എഴുത്തുരീതിയാണുണ്ടായിരുന്നത്. ബ്രാഹ്മണർക്കു മാത്രമല്ല, നായൻമാർ, ഈഴവർ എന്നിവർക്ക് വിദ്യാഭ്യാസം നൽകണമെന്ന ലക്ഷ്യം നേടാനായി. പതിനാറാം നൂറ്റാണ്ടിൽ മലപ്പുറത്ത് തിരൂരിലെ തുഞ്ചൻപറമ്പ് ഇപ്രകാരം രൂപപ്പെട്ട വിദ്യാകേന്ദ്രമാണ്. ഗ്രാമകേന്ദ്രങ്ങളിലെ കളരികൾ ആയോധന അഭ്യാസനത്തിനുവേണ്ടി രൂപപ്പെട്ടവയാണ്. എഴുത്തുപള്ളിയിലെ പഠനശേഷം കളരിയിലേയ്ക്ക് നായർ യുവാക്കൾ നയിക്കപ്പെട്ടിരുന്നു.

പാശ്ചാത്യ വിദ്യാഭ്യാസമാണ് കേരളത്തിലെ വ്യാപക വിദ്യാദാനത്തിന് തുടക്കമിട്ടത്. പതിനാലാം നൂറ്റാണ്ടിൽ കേരളത്തിലെത്തിയ പോർച്ചുഗീസുകാർ കൊടുങ്ങല്ലൂർ, കൊച്ചി, വൈപ്പിൻകോട്ട എന്നീ സ്ഥലങ്ങളിൽ മതവിദ്യാഭ്യാസത്തിനായി സെമിനാരികൾ സ്ഥാപിച്ചു. 1805ൽ റവ. മീഡിന്റെ നേതൃത്വത്തിൽ നാഗർകോവിലിൽ തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിനും സ്ത്രീവിദ്യാഭ്യാസത്തിനും പ്രോത്സാഹനം നൽകികൊണ്ട് സെമിനാരികൾ പ്രവർത്തനങ്ങൾ നടത്തി. 1816 ൽ കോട്ടയത്ത് സി.എം.എസ് കോളേജ് സ്ഥാപിക്കപ്പെട്ടു.

Related Topics

Share this story