ഭാര്യയുമായി അവിഹിത ബന്ധം, ജ്വല്ലറി ഉടമയെ ഭർത്താവ് പച്ചക്ക് തീ കൊളുത്തി കൊന്നു
ഫിറോസാബാദ്: ഭാര്യയുടെ ആത്മഹത്യയ്ക്ക് പിന്നിൽ ജ്വല്ലറി ഉടമയുമായുള്ള അവിഹിത ബന്ധമാണെന്ന സംശയത്തിൽ ഭർത്താവ് ജ്വല്ലറി ഉടമയെ തീവെച്ച് കൊന്നു. ഉത്തർ പ്രദേശിലെ ഫിറോസാബാദിലാണ് സംഭവം.ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ജ്വല്ലറി ഉടമ രാകേഷ് വർമ (40) ഇന്ന് രാവിലെtയാണ് മരിച്ചത്. ആഗ്രയിലെ എസ്എം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മരണം. സംഭവവുമായി ബന്ധപ്പെട്ട് റോബിൻ എന്നയാൾക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ഇയാളെ ഒളിവിലാണെന്നാണ് റിപ്പോർട്ട്.
ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷമാണ് സംഭവം ഉണ്ടായത്. രാകേഷ് വർമയുഡി ജ്വല്ലറിയിൽ എത്തിയ പ്രതിയായ റോബിൻ രാകേഷുമായി വാക്കുതർക്കമുണ്ടാകുകയും ഇതിനിടെ ബോട്ടിലിൽ കരുതിയ കത്തുന്ന ദ്രാവകം രകേഷ് വർമയുടെ പുറത്തേക്ക് റോബിൻ ഒഴിക്കുകയും തീ കൊളുത്തുകയുമായിരുന്നു. 80 ശതമാനത്തോളം പരിക്കേറ്റ രാകേഷിനെ ആദ്യം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നില ഗുരുതരമായതിനാൽ പിന്നീട് അദ്ദേഹത്തെ ആഗ്രയിലെ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ വെച്ചാണ് മരണം സംഭവിച്ചത്.
പ്രതിയായ റോബിന്റെ ഭാര്യ പൂജ ഇക്കഴിഞ്ഞ 12ന് ആത്മഹത്യ ചെയ്തിരുന്നു. രാകേഷുമായി പൂജയ്ക്ക് അവിഹിത ബന്ധം ഉണ്ടായിരുന്നുവെന്ന് റോബിൻ സംശയിച്ചിരുന്നു. ഇതിനെ തുടർന്നാണ് പൂജ ആത്മഹത്യ ചെയ്തതെന്നാണ്ഇയാൾ വിശ്വസിച്ചിരുന്നത്. ഇതാണ് കൊലായിലേക്ക് നയിച്ചത്. പ്രതിയെ കണ്ടെത്തുന്നതിനായി നാലംഗ അന്വേഷണത്തെ സംഘത്തെ രൂപീകരിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.