Times Kerala

ഭർത്താവിനെ കൊന്ന് മൃതദേഹം വെട്ടിനുറുക്കി വാട്ടർടാങ്കിൽ ഒളിപ്പിച്ച സംഭവം; മലയാളി യുവതിയുടെ വധശിക്ഷ കോടതി ശരിവച്ചു

 
ഭർത്താവിനെ കൊന്ന് മൃതദേഹം വെട്ടിനുറുക്കി വാട്ടർടാങ്കിൽ ഒളിപ്പിച്ച സംഭവം; മലയാളി യുവതിയുടെ വധശിക്ഷ കോടതി ശരിവച്ചു

സനാ: യെമനിൽ വച്ച് ഭർത്താവിനെ കൊന്ന ശേഷം മൃതദേഹം വെട്ടിനുറുക്കി വാട്ടർടാങ്കിൽ ഒളിപ്പിച്ച സംഭവത്തിൽ മലയാളി യുവതിയുടെ വധശിക്ഷ അപ്പീൽ കോടതി ശരിവെച്ചു. യെമനിൽ നഴ്സായ പാലക്കാട് കൊല്ലങ്കോട് സ്വദേശി നിമിഷപ്രിയയുടെ വധശിക്ഷയാണ് കോടതി ശരിവെച്ചത്.

2017-ലായിരുന്നു കേസിനാസ്പദമായ സംഭവം. യെമൻ പൗരനായ ഭർത്താവ് തലാൽ അബ്ദു മഹ്ദിയെയാണ് നിമിഷപ്രിയ കൊലപ്പെടുത്തിയത്. കേസിൽ 2018-ൽ വിചാരണക്കോടതി നിമിഷപ്രിയക്ക് വധശിക്ഷ വിധിച്ചിരുന്നു. ഇതിനെതിരെയാണ് ഇവർ അപ്പീൽ കോടതിയെ സമീപിച്ചത്.

അതേസമയം, ശാരീരികമായി ആക്രമിക്കു, ജീവനും മാനവും നഷ്ടപ്പെടുമെന്ന് തോന്നിയ അവസ്ഥ വരികയും ചെയ്തതാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്ന് നിമിഷപ്രിയ കോടതിയിൽ പറഞ്ഞിരുന്നു.

Related Topics

Share this story