വീഡിയോ കോളിൽ യുവതിയുടെ നഗ്നതാ പ്രദർശനം, ഹരം കയറിയ യുവാവ് വീണ്ടും വീണ്ടും വിളിച്ചു; ഒടുവിൽ കിട്ടിയത് എട്ടിന്റെ പണിയും.!!
വിഡിയോ കോളില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയതിന് പിന്നാലെ ഭീഷണിയുമായി യുവതി. മുംബൈയിലെ ഗൊരോഗോണില്‍ ഗ്രാഫിക് ഡിസൈനറായ 21കാരനെയാണ് യുവതി ഭീഷണിപ്പെടുത്തിയത്. ആവശ്യപ്പെടുന്ന പണം നല്‍കിയില്ലെങ്കില്‍ അശ്ലീല വിഡിയോ പുത്തുവിടും എന്നായിരുന്നു യുവതിയുടെ ഭീഷണി.
പ്രഗ്യ എന്ന പേരിലുള്ള സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ നിന്നായിരുന്നു ഭീഷണി. മെയ് മുതലായിരുന്നു പരാതിക്കാരനായ യുവാവും യുവതിയും തമ്മിൽ സോഷ്യല്‍ മീഡിയയിലൂടെ സുഹൃത്തുക്കളായത്. തുടർന്ന് വീഡിയോ കോളിലൂടെ സംസാരിക്കാമോ എന്ന് യുവതി യുവാവിനോട് ചോദിക്കുകയായിരുന്നു. ഉയുവാവ് ഇത് സമ്മതിക്കുകയും ചെയ്തു. തുടര്‍ന്ന് യുവതി വിഡിയോ കോള്‍ ചെയ്തു. എന്നാല്‍ ആദ്യത്തെ മൂന്ന് സെക്കന്‍ഡ് പൂര്‍ണനഗ്നയായി യുവതി വിഡിയോയില്‍ പ്രത്യക്ഷപ്പെട്ടു.
തുടര്‍ന്ന് കോള്‍ അവസാനിപ്പിച്ചതിനു ശേഷം വീണ്ടും ചാറ്റ് ചെയ്തു.വീണ്ടും വിഡിയോ കോളില്‍ നഗ്നയായി വരാന്‍ തയാറാണെന്നും താല്‍പര്യമുണ്ടോ എന്നുമായിരുന്നു പിന്നീടുള്ള ചോദ്യം. ഹരം കയറിയ യുവാവ് ഇതും സമ്മതിച്ചു. വീണ്ടും വിഡിയോ കോളില്‍ വന്ന യുവതി ഇത്തവണ കോള്‍ റെക്കോര്‍ഡ് ചെയ്യുകയായിരുന്നു. കോളിനു ശേഷം യുവതിയുടെ ഭീഷണി സന്ദേശം എത്തി. 20,000 രൂപ ഉടൻ നല്‍കിയില്ലെങ്കില്‍ ഈ വിഡിയോ യുവാവിൻ്റെ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും അയക്കുമെന്നായിരുന്നു ഭീഷണി.
യുവതിയുടെ ഭീഷണിയില്‍ ഭയന്ന യുവാവ് അപ്പോള്‍ തന്നെ 20000 രൂപ ഉടൻ തന്നെ യുവതി നൽകിയ അക്കൗണ്ട് നമ്പറിലേക്ക് ഇടുകയായിരുന്നു. എന്നാല്‍ ചോദിച്ച തുക നല്‍കിയില്ലെങ്കില്‍ വിഡിയോ യുവാവിൻ്റെ കാമുകിയുടെ ഫോണിലേക്ക് അയക്കുമെന്നു യുവതി ഭീഷണിപ്പെടുത്തിയതായി എന്നായിരുന്നു യുവാവിൻ്റെ പരാതി.
ഉടന്‍ തന്നെ ഈ തുക കൈമാറിയതായും യുവാവ് വ്യക്തമാക്കി. തുടർന്ന് ജൂലൈ പന്ത്രണ്ടാം തിയതി കൂടുതല്‍ തുക ആവശ്യപ്പെട്ട് യുവതി യുവാവിന്റെ ഫോണിലേക്ക് വീണ്ടും സന്ദേശം അയച്ചു. യുവതിയുടെ നിരന്തര ഭീഷണിയെ തുടര്‍ന്ന് സോഷ്യല്‍ മീഡിയ അക്കൗണ്ട് ബ്ലോക്ക് ചെയ്ത യുവാവ് പൊലീസില്‍ പരാതിപ്പെട്ടു. ലാലു പ്രസാദ് പ്രഗ്യ ജെയ്ന്‍ എന്നു പേരുള്ള അക്കൗണ്ടിലേക്കാണ് പണം കൈമാറിയതെന്നും തട്ടിപ്പിന് ഇരയായ യുവാവ് പൊലീസിനോട് വ്യക്തമാക്കി. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.