മൂന്നാർ: ഉരുള്‍പൊട്ടല്‍ ദുരന്തം വിതച്ച പെട്ടിമുടിയില്‍ നിന്ന് ഒരു കുട്ടിയുടേതടക്കം മൂന്നു മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. ദുരന്ത ഭൂമിയിൽ നിന്ന് നാല് കിലോമീറ്റർ താഴെ ഗ്രേവൽ ബാങ്കിൽ നിന്നാണ് മൃതദേഹങ്ങള്‍ ലഭിച്ചത്.
കുട്ടിയുടേതിന് പുറമെ ഒരു പുരുഷന്റെയും സ്ത്രീയുടെയും മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇതോടെ മരണം 61 ആയി. ഒന്‍പതുപേരെ കൂടി ഇനി കണ്ടെത്താനുണ്ട്. ദുരന്തമേഖലയില്‍ അടിഞ്ഞ മണ്ണ് കോരിമാറ്റി തിരച്ചില്‍ തുടരുകയാണ്.
Comments are closed.