കത്തികൊണ്ട് തലക്കടിച്ചു, ജനനേന്ദ്രിയം മുറിച്ചു മാറ്റി; ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ ഭാര്യ അറസ്റ്റിൽ
കൊൽക്കത്ത: ഭർത്താവിനെ മർദിച്ചു കൊലപ്പെടുത്തിയ കേസിൽ ഭാര്യ അറസ്റ്റിൽ. പശ്ചിമ ബംഗാൾ ഹൗറാ സ്വദേശിയായ 45കാരനായ മൊഹ്സിൻ മല്ലിക് ആണ് ഭാര്യയുടെ മർദ്ദനമേറ്റ് കൊല്ലപ്പെട്ടത്. സംഭവത്തിൽ കൊല്ലപ്പെട്ട മൊഹ്‌സിന്റെ ഭാര്യ മനീറയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ജുജർഷ ഗ്രാമത്തിലെ പഞ്ചോല പൊലീസ് സ്റ്റേഷന്‍ പരിധിയിലായിരുന്നു സംഭവം. കുടുംബകലഹമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറയുന്നത്.
സംഭവം നടന്ന ദിവസം രാത്രി മൊഹ്സിനും മനീറയും തമ്മിൽ വാക്ക് തർക്കം ഉണ്ടായിരുന്നു. ഇതിനിടെ കുപിതയായ മനീറ മീൻ മുറിക്കാൻ ഉപയോഗിക്കുന്ന കത്തി ഉപയോഗിച്ച് ഭർത്താവിന്‍റെ തലയ്ക്ക് ആഞ്ഞടിക്കുകയായിരുന്നു. ശക്തമായ അടിയിൽ അബോധാവസ്ഥയിലായ ഇയാളുടെ ജനനേന്ദ്രിയം ഭാര്യ മുറിച്ചു മാറ്റുകയും ചെയ്തവെന്നാണ് പൊലീസ് പറയുന്നത്.
അടുത്ത ദിവസം രാവിലെ ഉറക്കം ഉണർന്ന് വന്ന മക്കളാണ് പിതാവിനെ മുറിൽ രക്തത്തിൽ കുളിച്ചു കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. തുടർന്ന് കുട്ടികൾ അയൽവാസികളെ അറിയിക്കുകയും ഇവർ പോലീസിനെ വിവരമറിയിക്കുകയുമായിരുന്നു.