Times Kerala

കോവിഡ് ഭീതിയിൽ നാട്ടുകാരും പോലീസും അടുത്തില്ല; വയോധികന്റെ മൃതദേഹം ബസ് സ്റ്റോപ്പില്‍ കിടന്നത് രണ്ടര മണിക്കൂറിലധികം

 

കൊടുവായൂർ:പാലക്കാട് കൊടുവായൂരില്‍ വഴിയരികില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വയോധികന്റെ മൃതദേഹം ബസ് സ്റ്റോപ്പിൽ അനാഥമായി കിടന്നത് രണ്ടര മണിക്കൂറിലധികം. കോവിഡ് ഭീതിയിൽ നാട്ടുകാരും പോലീസും എടുക്കാതെ വന്നതോടെയാണ് ഇത്രയും സമയം മൃതദേഹം ബസ് സ്റ്റോപ്പിൽ കിടന്നത്. വൈകുന്നേരം 6.30 ഓടെ മരിച്ച നിലയില്‍ കണ്ട കൊടുവായൂര്‍ സ്വദേശി സിറാജുദ്ധീന്റെ മൃതദേഹം 10.30 ഓടെയാണ് മോര്‍ച്ചറിയിലേക്ക് മാറ്റിയത്.കൊടുവായൂര്‍ മിനി സ്റ്റോപ്പിലാണ് സംഭവം. ആറു മണിയോടെ തന്നെ പ്രദേശവാസിയായ സിറാജുദ്ധീന്‍ ബസ് സ്റ്റോപ്പില്‍ കിടക്കുന്നുണ്ടായിരുന്നു. 6.30 ഓടെയാണ് ഇയാള്‍ മരിച്ചു കിടക്കുകയാണെന്ന് നാട്ടുകാര്‍ക്ക് മനസിലായത്. ഉടന്‍ തന്നെ പൊലീസിനെ വിവരമറിയിച്ചു. അവരെത്തി ആരോഗ്യ വകുപ്പിനെ അറിയിച്ചെങ്കിലും മണിക്കൂറുകള്‍ കഴിഞ്ഞിട്ടും നടപടിയുണ്ടായില്ല. രണ്ടു മണിക്കൂറിലേറെ മൃതദേഹം വഴിയരികില്‍ അനാഥമായി കിടന്നു.

Related Topics

Share this story