ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട ഒൻപതാം ക്‌ളാസ്സുകാരിയെ പലയിടങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചു, നഗ്നചിത്രങ്ങൾ പകർത്തി ഭീക്ഷണിപ്പെടുത്തി സ്വർണവും പണവും തട്ടി; രണ്ടു യുവാക്കൾ അറസ്റ്റിൽ
കോഴിക്കോട്: സാമൂഹികമാധ്യമമായ ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട ഒൻപതാം ക്‌ളാസ്സുകാരിയായ പെണ്‍കുട്ടിയെ ലൈംഗികമായി പീഡനത്തിനിരയാക്കിയ രണ്ടുപേര്‍ അറസ്റ്റില്‍. പാലക്കാട് ഒറ്റപ്പാലം പുതിയറയില്‍ വീട്ടില്‍ ഷറഫലി (25), കണിയാപുരം ഒഴപ്പുമ്മാറക്കുന്നത്ത് സ്വദേശി രാഗേഷ് (22) എന്നിവരെയാണ് കസബ പോലീസിന്റെ നേതൃത്വത്തില്‍ അറസ്റ്റുചെയ്തത്.കോഴിക്കോട് നഗരപരിധിയില്‍ താമസിക്കുന്ന 14 വയസ്സുകാരിയുമായി പ്രതികൾ അടുക്കുകയും കുട്ടിയെ എറണാകുളം, പെരിന്തല്‍മണ്ണ തുടങ്ങിയ സ്ഥലങ്ങളില്‍ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നു. തുടര്‍ന്ന് ഇതിനിടെ പകർത്തിയ നഗ്ന ചിത്രങ്ങൾ പെണ്‍കുട്ടിയെയും വീട്ടുകാരെയും കാണിച്ച് പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. പെണ്‍കുട്ടിയില്‍നിന്നും ഇവര്‍ നാലരപ്പവനോളം സ്വര്‍ണവും കൈക്കലാക്കിയിരുന്നു.വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ കസബ പോലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്തു. സി.ഐ. എന്‍. പ്രജീഷിന്റെ നേതൃത്വത്തിലാണ് അന്വേഷണം. എസ്.ഐ. വി. സിജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം പാലക്കാട്ടെത്തിയാണ് പ്രതികളെ അറസ്റ്റുചെയ്തത്. ഇരുവരെയും റിമാന്‍ഡ് ചെയ്തു.