ഫോൺ സംഭാഷണങ്ങൾ റെക്കോർഡ് ചെയ്തു, ഭർത്താവിനെ കേൾപ്പിക്കുമെന്നു ഭീഷണിപ്പെടുത്തി; വിവാഹിതയായ യുവതിയെ മണിയൂരിലും മാനന്തവാടിയിലും കൊണ്ടുപോയി പീഡിപ്പിച്ച; ഓട്ടോ ഡ്രൈവർ അറസ്റ്റിൽ
കോഴിക്കോട്: വിവാഹിതയായ യുവതിയെ പീഡിപ്പിച്ച കേസില്‍ ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍. ചോറോട് മുട്ടുങ്ങല്‍ രാമത്ത് ബിജിത്തിനെയാണ് പയ്യോളി പോലീസ് അറസ്റ്റ് ചെയ്തത്. യുവതി പ്രതിയുടെ ഓട്ടോയിൽ യാത്ര ചെയ്യവേ ഇയാൾ യുവതിയുടെ മൊബൈൽ നമ്പർ വാങ്ങുകയും തുടർന്ന് പരിചയം പുതുക്കുകയും നിരന്തരം ഫോണിൽ വിളിച്ചു സംസാരിക്കുകയുമായിരുന്നു. സംസാരം ഇയാള്‍ റെക്കോര്‍ഡ് ചെയ്യുകയും ചെയ്തു.
ഇതിന് പിന്നാലെ സംഭാഷണം ഭര്‍ത്താവിനെ കേള്‍പ്പിക്കുമെന്ന് പറഞ്ഞ് ഇയാള്‍ യുവതിയെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു. മണിയൂരിലും മാനന്തവാടിയിലും കൊണ്ടുപോയി പീഡിപ്പിച്ചതായാണ് യുവതി പരാതിയില്‍ പറയുന്നത്. സംഭവം ഭര്‍ത്താവിനോടു പറഞ്ഞ ശേഷം പയ്യോളി പൊലീസില്‍ യുവതി പരാതി നല്‍ക്കുകയായിരുന്നു. പയ്യോളി സിഐ എം പി ആസാദും, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ അഷ്‌റഫ്, ഹരീഷ് എന്നിവറം ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. വടകര ജില്ല ആശുപത്രിയില്‍ മെഡിക്കല്‍ പരിശോധനയ്ക്ക് ശേഷം ഇയാളെ പയ്യോളി കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.