ജോലിക്കുവേണ്ടിയുള്ള അഭിമുഖത്തിൽ പങ്കെടുക്കാൻ വീട്ടിൽ നിന്നിറങ്ങിയ യുവതി മരിച്ച നിലയിൽ: ദുരൂഹത
ജോലിക്കു വേണ്ടി വീട്ടില്‍ നിന്നും ഇറങ്ങിയ യുവതി മരിച്ച നിലയില്‍. എഴുപുന്നസൗത്ത് കരുമാഞ്ചേരി പള്ളിയോടി വീട്ടില്‍ ചന്ദ്രബോസിന്റെ മകള്‍ സാന്ദ്ര (19) ആണ് മരിച്ചത്. ജോലിക്കുള്ള അഭിമുഖത്തിനായി പോയ സാന്ദ്രയെ പിന്നീട് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലാണ് സാന്ദ്രയുടെ മൃതദേഹം ഉള്ളത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടുമണിയ്ക്ക് ശേഷം സാന്ദ്രയെ ആരോ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെന്നും, എത്തുമ്പോള്‍ തന്നെ മരിച്ച നിലയില്‍ ആയിരുന്നെന്നുമാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.
ഇന്നലെ രാവിലെയാണ് എഴുപുന്നയിലെ വീട്ടില്‍ നിന്നും സാന്ദ്ര ഇറങ്ങിയതെന്നു ബന്ധുക്കള്‍ വ്യക്തമാക്കി. കൊച്ചിയില്‍ ജോലിക്കാര്യത്തിനുള്ള ഇൻ്റര്‍വ്യൂവിന് പോകുന്നതായി തലേന്ന് യുവതി അറിയിച്ചിരുന്നതായും ബന്ധുക്കൾപറഞ്ഞു. സംഭവത്തില്‍ കൊച്ചി സെന്‍ട്രല്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
അതിനിടെ സംഭവവുമായി ബന്ധപ്പെട്ട് എടവനക്കാട് സ്വദേശിയായ യുവാവിനെ സെന്‍ട്രല്‍ പൊലീസ് കസ്റ്റഡിയിലെടുത്തതായി സൂചനകളുണ്ട്.