മദ്യലഹരിയിൽ 35കാരിയായ ഭാര്യ 52കാരനായ ഭർത്താവിനെ ചവിട്ടിക്കൊന്നു; അപകടമരണമെന്ന് വരുത്തി തീർക്കാനും ശ്രമം
വഡോധര: ഗുജറാത്ത് വഡോദര സ്വദേശിയായ രാജേഷ് എന്ന 52കാരനെ 35കാരിയായ ഭാര്യ ചവിട്ടിക്കൊന്നു. സംഭവത്തിൽ ഭാര്യയായ പുനി മാലിയെ (35)പോലീസ് അറസ്റ്റ് ചെയ്തു. ഇക്കഴിഞ്ഞ ആഗസ്റ്റ് മൂന്നിനാണ് കേസിനാസ്പദമായ സംഭവം. ഇരുവരും തമ്മിൽ കലഹം പതിവായിരുന്നു. കഴിഞ്ഞ ദിവസം നടന്ന വാക്കുതർക്കത്തിനിടെ രാജേഷ് ഭാര്യ പനിയുടെ തലമുടിയിൽ പിടിച്ചു വലിച്ചു. ഇയാളിൽ നിന്ന് പിടിവിടാനുള്ള ശ്രമത്തിനിടെ യുവതി ഭർത്താവിനെ നെഞ്ചിൽ ആഞ്ഞിടിച്ച് വീഴ്ത്തുകയും.തുടർന്ന് ദേഷ്യം മാറാതെ ചവിട്ടിക്കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.കൊലയ്ക്കു ശേഷം ഇതൊരു അപകടമരണം ആക്കിത്തീർക്കാനുള്ള ശ്രമങ്ങളും പുനി നടത്തിയിരുന്നു. മദ്യപിച്ച് അബോധാവസ്ഥയിൽ മറിഞ്ഞുവീണ് മരണം സംഭവിച്ചു എന്നായിരുന്നു ഇവർ പറഞ്ഞത്. എന്നാൽ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ഇയാളുടെ ശ്വാസകോശത്തിന് ക്ഷതം സംഭവിച്ചതായി കണ്ടെത്തി. വാരിയെല്ലുകളും ഒടിഞ്ഞ നിലയിലായിരുന്നു. ഇതോടെ സംശയം തോന്നിയ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ഇയാളുടെ ശ്വാസകോശത്തിന് ക്ഷതം സംഭവിച്ചതായി കണ്ടെത്തി. വാരിയെല്ലുകളും ഒടിഞ്ഞ നിലയിലായിരുന്നു. ഇതോടെ സംശയം തോന്നിയ പൊലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു.