സംശയരോഗിയായ ഭർത്താവിന്റെ കയ്യും കാലും കെട്ടിയിട്ട ശേഷം മുഖത്ത് ആസിഡ് ഒഴിച്ചു; ഭാര്യ അറസ്റ്റിൽ; അക്രമത്തിന് കൂട്ടു നിന്ന ഭാര്യാസഹോദരിയും ഇവരുടെ ഭർത്താവും കസ്റ്റഡിയിൽ
പട്ന: സംശയരോഗിയായ ഭർത്താവിനെ കയ്യും കാലും കെട്ടിയിട്ട ശേഷം ശരീരത്തിൽ ആസിഡ് ഒഴിച്ച കേസിൽ ഭാര്യയടക്കം മൂന്ന് പേർ അറസ്റ്റിൽ. ബിഹാർ കത്തിയാര്‍ സ്വദേശിനിയായ ഭാരതി ദേവി എന്ന യുവതിയും കൂട്ട് പ്രതികളായ ഇവരുടെ സഹോദരിയും സഹോദരി ഭർത്താവുമാണ് അറസ്റ്റിലായത്. രണ്ട് ദിവസം മുൻപ് കത്തിയാറിലെ സുരജ്പുരിലാണ് സംഭവം. ഭാര്യയ്ക്ക് അവിഹിത ബന്ധം ഉണ്ടെന്ന് ആരോപിച്ചു സഞ്ജയ് വീട്ടിൽ നിരന്തരം പ്രശ്നങ്ങൾ ഉണ്ടാക്കുമായിരുന്നു. ആക്രമണം നടന്ന ദിവസവും ഇതേ പേരിൽ ഭാര്യയും ഭർത്താവും തർക്കങ്ങൾ ഉണ്ടായി.. വാക്കുതർക്കം അതിരുവിട്ടതോടെ ഭാര്യ, തന്‍റെ സഹോദരിയെയും ഭർത്താവിനെയും വീട്ടിലേക്ക് വിളിച്ചു വരുത്തി. തുടർന്ന് മൂവരും ചേർന്ന് സഞ്ജയെ മർദ്ദിച്ച് അവശനാക്കി കയ്യും കാലും കെട്ടിയിട്ടു. ഇതിനു ശേഷമായിരുന്നു ഭാര്യയുടെ ആസിഡ് ആക്രമണം.