കോവിഡ് പ്രതിരോധം: ഇന്ന് മുതൽ പോലീസിന്റെ കർശന പരിശോധന, നടപടികൾ കർശനമാക്കുന്നത് ഈ ജില്ലകളിൽ
തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ ഇന്ന് മുതല്‍ പോലീസ് കര്‍ശന നിയന്ത്രണങ്ങല്‍ ഏര്‍പ്പെടുത്തും. നിയന്ത്രണങ്ങള്‍ക്കൊപ്പം ബോധവല്‍ക്കരണവും നടത്തും, ഇതിനായി ആരോഗ്യ പ്രവര്‍ത്തകരുടെ സഹകരണവും ഉറപ്പാക്കണമെന്ന് ഡിജിപി നിര്‍ദേശം നല്‍കിയിട്ടുണ്ട്. കോവിഡ് പ്രതിരോധത്തിലെ ഇടപെടലുകള്‍ ശക്തമായി തുടരാൻ തീരുമാനിച്ച പൊലീസിന്റെ അവലോകന യോഗത്തിന് ശേഷമാണ് പ്രത്യേക പദ്ധതികള്‍ തയ്യാറാക്കിയിരിക്കുന്നത്. ബോധവല്‍ക്കരണവും നിയന്ത്രണവും ഒരു പോലെ തുടരാനാണ് പൊലീസിന്റെ തീരുമാനം.കോവിഡ് വ്യാപനം രൂക്ഷമായ തിരുവനന്തപുരം, ആലപ്പുഴ, മലപ്പുറം, എന്നീ ജില്ലകളില്‍ പ്രത്യേക ശ്രദ്ധ നല്‍ക്കും. മലപ്പുറത്ത് ഐ ജി അശോക് യാദവിനും ഡിഐജി കെ സുരേന്ദ്രനും തിരുവനന്തപുരത്ത് ഐ ജി മാരായ ശ്രീജിത്ത്, ഹര്‍ഷിത അട്ടല്ലൂരി എന്നിവര്‍ക്കു ആലപ്പുഴയില്‍ ഡിഐജി കാളി രാജ് മഹേഷ് കുമാറിനും പ്രത്യേക ചുമതല നല്‍കി.
അതേസമയം, സംസ്ഥാനത്ത് മാസ്‌ക് ധരിക്കാതെ പിടിക്കപ്പെട്ടവരുടെ ഡാറ്റാ ബാങ്ക് തയാറാക്കുന്നതായി റിപ്പോർട്ട് . ഒരിക്കൽ മാസ്ക് ധരിക്കാതെ പിടിക്കപ്പെടുന്നയാൾ രണ്ടാമതും പിടിക്കപ്പെട്ടാല്‍ പിഴയായി രണ്ടായിരം രൂപ ഈടാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചിരിക്കുകയാണ്. സംസ്ഥാനത്ത് ഇന്ന് മാസ്‌ക് ധരിക്കാത്ത 6954 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ക്വാറന്റൈന്‍ ലംഘിച്ച പത്തു പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തതായി മുഖ്യമന്ത്രി പറഞ്ഞു.രോഗവ്യാപനം വര്‍ധിക്കുന്ന തിരുവനന്തപുരം, ആലപ്പുഴ, മലപ്പുറം ജില്ലകളില്‍ പോലീസ് നടപടികള്‍ കൂടുതല്‍ കര്‍ശനമാക്കും. കണ്ടെയിന്മെന്റ് സോണ്‍ സ്വയം നിശ്ചയിച്ച് ജനം നിയന്ത്രണമേര്‍പ്പെടുത്തിയ മാതൃക ജനമൈത്രി പോലീസ് ഏറ്റെടുക്കും. ഇതില്‍ നാട്ടുകാരുടെ പങ്കാളിത്തം കൂടുതല്‍ ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.തൃശ്ശൂര്‍ സിറ്റി മാതൃകയില്‍ മാര്‍ക്കറ്റ് മാനേജ്മെന്റ് സംവിധാനം സംസ്ഥാനത്തെ വലിയ മാര്‍ക്കറ്റുകളില്‍ നടപ്പിലാക്കും. സംസ്ഥാനത്തിന് പുറത്ത് നിന്നെത്തുന്ന ചരക്ക് വാഹന ഡ്രൈവര്‍മാരെ സുരക്ഷിതമായി താമസിപ്പിക്കും.