വിവാഹം കഴിഞ്ഞിട്ട് 22മാസം, ലൈംഗിക ബന്ധത്തിന് സമ്മതിക്കുന്നില്ല, ഭര്‍ത്താവ് ആത്മഹത്യ ചെയ്തു; ഭാര്യയ്‌ക്കെതിരേ കേസ്
അഹമ്മദാബാദ്: മകന്റെ മരണത്തിനു പിന്നിൽ മരുമകളാണെന്ന മാതാവിന്റെ പരാതിയിൽ കേസെടുത്ത് പോലീസ്. മകന്‍ ആത്മഹത്യ ചെയ്യാന്‍ കാരണം മരുമകള്‍ ലൈംഗികത നിഷേധിച്ചിട്ടാണെനന്നായിരുന്നു മാതാവിന്റെ പരാതി. സംഭവത്തിൽ 32 കാരിക്കെതിരേ ആത്മഹത്യാ പ്രേരണാകുറ്റത്തിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്. അഹമ്മദാബാദിലെ മണി നഗറു കാരിയായ ഗീതാപാര്‍മര്‍ എന്ന യുവതിക്കെതിരേ ഷഹേര്‍ കോട്ട്ഡാ പോലീസാണ് കേസെടുത്തത്. വിവാഹം കഴിഞ്ഞ് 22 മാസമായിട്ടും മകന്‍ സുരേന്ദ്ര സിന്‍ഹയുമായി മരുമകൾ ലൈംഗികതയ്ക്ക് സമ്മതിക്കാത്ത സാഹചര്യത്തില്‍ മകന്‍ കടുത്ത വിഷാദം ബാധിച്ചാണ് ആത്മഹത്യ ചെയ്തതെന്നാണ് മാതാവിന്റെ ആരോപണം.
ആദ്യ ബന്ധം വേര്‍പെടുത്തിയ ശേഷമാണ് സുരേന്ദ്ര സിന്‍ഹ രണ്ടു വിവാഹബന്ധം വേര്‍പെടുത്തിയ ഗീതയെ വിവാഹം കഴിച്ചത്. റെയില്‍വേ ജീവനക്കാരനായിരുന്ന സുരേന്ദ്ര സിന്‍ഹയും ഗീതയും തമ്മിലുള്ള വിവാഹം 2018 ഒക്‌ടോബറിലായിരുന്നു. 2016 ല്‍ സിന്‍ഹ ആദ്യ ഭാര്യയില്‍ നിന്നും വിവാഹമോചനം നേടിയിരുന്നു. മറ്റു രണ്ടു പേരുമായുള്ള വിവാഹ ബന്ധം നിയമപരമായി വേര്‍പെടുത്തിയ ആളാണ് ഗീത.
ഇരുവരും വിവാഹതിരായതിന് ശേഷം ഒരിക്കല്‍ ഇവരുടെ മുറിയില്‍ ചെല്ലുമ്പോള്‍ രണ്ടു പേരും രണ്ടു കിടക്കയില്‍ കിടക്കുന്നത് കണ്ടെന്നാണ് മരിച്ച യുവാവിന്റെ മാതാവ് പറയുന്നത്. ഇക്കാര്യം മകനോട് ചോദിച്ചപ്പോള്‍ തങ്ങള്‍ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടാറില്ലെന്നും ഭര്‍ത്താവിനൊപ്പം കിടക്കില്ലെന്ന് വിവാഹത്തിന് മുമ്പ് തന്നെ ഗീത കരാര്‍ ഉണ്ടാക്കിയിരുന്നതായും മകൻ പറഞ്ഞിരുന്നതായും അവർ പറയുന്നു.
ഇത് മകന് മാനസീക സമ്മര്‍ദ്ദത്തിന് കാരണമായെന്നാണ് പാര്‍മറിന്റെ ആരോപണം. ഭാര്യ ഒപ്പം ഉറങ്ങാന്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് ഇരുവരും തൊട്ടതിനും പിടിച്ചതിനുമെല്ലാം പിന്നീട് വഴക്കായി. ഒരിക്കല്‍ വഴക്ക് മൂത്ത് ഗീത സ്വന്തം വീട്ടിലേക്ക് പോകുക പോലും ചെയ്തിട്ടുണ്ട്. സുരേന്ദ്ര സിന്‍ഹ ഭാര്യയുടെ ഫോണും ബ്‌ളോക്ക് ചെയ്തു. എന്നാല്‍ ഇതിന് ശേഷം വിഷാദരോഗത്തിലായി പോയ ഇയാള്‍ ജൂലൈ 27 ന് ആത്മഹത്യ ചെയ്യുകയായിരുന്നു. അന്ന് സുരേന്ദ്രനെ വീട്ടില്‍ തനിച്ചാക്കി വീട്ടുകാര്‍ ഒരു ശവ സംസ്‌ക്കാര ചടങ്ങിനായി പോയ സമയത്ത് മുറിയിലെ സീലിംഗ് ഫാനില്‍ ഇയാള്‍ കെട്ടിത്തൂങ്ങുകയായിരുന്നു.