Times Kerala

ടെക്കി യുവതി ബംഗളൂരുവിലെ വീട്ടില്‍ മരിച്ച നിലയില്‍; ഭര്‍ത്താവ് കൊലപ്പെടുത്തിയതെന്ന് യുവതിയുടെ കുടുംബം; അന്വേഷണം

 
ടെക്കി യുവതി ബംഗളൂരുവിലെ വീട്ടില്‍ മരിച്ച നിലയില്‍; ഭര്‍ത്താവ് കൊലപ്പെടുത്തിയതെന്ന് യുവതിയുടെ കുടുംബം; അന്വേഷണം

ബംഗളൂരു: ടെക്കി യുവതിയെ ബംഗളൂരുവിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. തെലങ്കാന കമറെഡ്ഡി സ്വദേശിനി ശരണ്യയെ (25) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് യുവതിയുടെ മരണവിവരം ബന്ധുക്കള്‍ അറിയുന്നത്. അതേസമയം, ശരണ്യയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് കുടുംബത്തിൻറെ ആരോപണം. ശരണ്യയുടെ ഭര്‍ത്താവ് രോഹിത്തിന് മരണത്തിൽ പങ്കുണ്ടെന്നാണ് കുടുംബം ആരോപിക്കുന്നത്.ശരണ്യയും രോഹിത്തും സഹപാഠികളായിരുന്നു.തുടർന്ന് പ്രണയത്തിലാവുകയും പിന്നീട് വിവാഹിതരായ ഇവര്‍ ബംഗളൂരുവില്‍ ഒരുമിച്ചു താമസിച്ച്‌ വരികയായിരുന്നു. സോഫ്റ്റ് വെയര്‍ എഞ്ചിനിയറാണ് ശരണ്യ. മകളെ രോഹിത് കൊലപ്പെടുത്തിയതാകാമെന്നാണ് മാതാപിതാക്കള്‍ സംശയിക്കുന്നത്.

ഭാര്യയും ഭര്‍ത്താവും തമ്മില്‍ പ്രശ്നങ്ങളുണ്ടായിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്. രോഹിത് മദ്യപിച്ചെത്തി ശരണ്യയെ നിരന്തരം മര്‍ദ്ദിക്കുകമായിരുന്നു. ഇയാളുടെ പീഡനം സഹിക്കവയ്യാതെ ശരണ്യ സ്വന്തം വീട്ടില്‍ മടങ്ങിയെത്തിയിരുന്നുവെന്നും മാതാപിതാക്കള്‍ പറയുന്നു. എന്നാല്‍ മൂന്നു മാസങ്ങള്‍ക്ക് മുമ്ബ് ശരണ്യയെ തേടിയെത്തിയ രോഹിത്ത്, കുടുംബാംഗങ്ങളും ബന്ധുക്കളുമായി കാര്യങ്ങൾ സംസാരിക്കുകയും പ്രശ്നങ്ങൾ പറഞ്ഞു തീർത്ത ശേഷം ശരണ്യയെ വീണ്ടും ബംഗളൂരുവിലേക്ക് കൂട്ടിക്കൊണ്ടു പോകുകയുമായിരുന്നു. കൊലപാതകമാണോ, അതോ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചോയെന്ന സംശയവും ഉയരുന്നുണ്ട്. സംഭവത്തില്‍ ഇയാള്‍ക്കെതിരെ വിശദമായ അന്വേഷണം നടത്തണി നടപടി വേണമെന്നാണ് ശരണ്യയുടെ കുടുംബം ആവശ്യപ്പെട്ടിരിക്കുന്നത്.

Related Topics

Share this story