സിനിമയിൽ അവസരം വാഗ്ദാനം ചെയ്തു നാല് തവണ യുവതിയെ പീഡിപ്പിച്ചെന്ന പരാതി; സംവിധായകൻ ആൽവിൻ ആന്‍റണി മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയിൽ
കൊച്ചി: സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ച കേസിൽ മുൻകൂർ ജാമ്യം തേടി മലയാള സിനിമ നിർമാതാവ് ആൽവിൻ ആന്‍റണി ഹൈക്കോടതിയിൽ. ആൽവിന്റെ ജാമ്യാപേക്ഷ സെഷൻസ് കോടതി തള്ളിയതിനെ തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. അവസരം വാഗ്ദാനം ചെയ്ത് മോഡലായ ഇരുപത്തിരണ്ടുകാരിയെ നാല് തവണ പീഡിപ്പിച്ചെന്നാണ് പരാതി. 2019 ജനുവരി -മാർച്ച് മാസങ്ങളിലായിരുന്നു കേസിനാസ്പദമായ സംഭവമെന്നാണ് യുവതിയുടെ പരാതിയിൽ പറയുന്നത്. പരാതിയെത്തുടർന്ന് ആൽവിൻ ആന്റണി ഒളിവിൽ പോയിരുന്നു.ആൽവിൻ ആന്റണിയുടെ പനമ്പിള്ളി നഗറിലെ ഓഫീസിലും ഗസ്റ്റ്ഹൗസിലുമായാണ് കേസിനാസ്പദമായ സംഭവം നടന്നതെന്നും യുവതിയുടെ പരാതിയിൽ പറയുന്നത്. എന്നാൽ സിനിമയിൽ അവസരം തേടിവന്ന യുവതി പണം തട്ടാൻ വേണ്ടി തന്നെ ഭീഷണിപ്പെടുത്തുകയാണന്നും താൻ നിരപരാധിയാണന്നുമാണ് ആൽവിൻ ആന്റണിയുടെ വാദം. ഹർജി കോടതി നാളെ പരിഗണിക്കും.