മലയാളി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസ്: ഡിഎംകെ മുൻ എംഎൽഎയും കൂട്ടാളിയെയും വെറുതെ വിട്ട് കോടതി
ചെന്നൈ: പീരുമേട് സ്വദേശിനിയായ 15കാരിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിൽ ൻ എംഎൽഎയെയും കൂട്ടാളിയെയും കുറ്റവിമുക്തരാക്കി. മദ്രാസ് ഹൈക്കോടതിയാണു വിധി പുറപ്പെടുവിച്ചത്. ഡിഎംകെ മുൻ എംഎൽഎ രാജ്കുമാർ, സഹായി ജയശങ്കർ എന്നിവരെയാണു മദ്രാസ് ഹൈക്കോടതി വെറുതെ വിട്ടത്. കുറ്റം തെളിയിക്കാൻ മതിയായ തെളിവുകളില്ലാത്തതിനാലാണു ശിക്ഷയിൽ നിന്ന് ഒഴിവാക്കിയതെന്നു വിധി പുറപ്പെടുവിച്ചുകൊണ്ട് ജസ്റ്റീസ് എൻ. സതീഷ്കുമാർ വ്യക്തമാക്കി.നേരത്തെ, കുറ്റക്കാരെന്നു കണ്ടെത്തിയതിനെ തുടർന്ന് 2018 ഡിസംബർ 28-ന് രാജ്കുമാറിനും കൂട്ടാളിക്കും കോടതി 10 വർഷം കഠിനതടവു വിധിച്ചു. ചെന്നൈ പുഴൽ ജയിലിൽ ശിക്ഷ അനുഭവിച്ചുവരുകയായിരുന്നു രാജ്കുമാർ.2012 ജൂണിലാണ് കേസിനാസ്പദമായ സംഭവം. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ മൃതദേഹം വീണ്ടും പോസ്റ്റ്മോർട്ടം നടത്തിയപ്പോഴാണു ലൈംഗികപീഡനം നടന്നതായി വ്യക്തമായത്. ആദ്യം പെരന്പല്ലൂർ പോലീസാണു കേസന്വേഷിച്ചിരുന്നത്. പിന്നീട് സിബിസിഐഡി ഏറ്റെടുക്കുകയായിരുന്നു.