ചെന്നൈ: കമൽഹാസനെതിരെ രൂക്ഷവിമർശനവുമായി അണ്ണാ ഡിഎംകെയിലെ മുതിർന്ന നേതാവും മന്ത്രിയുമായ കെടി രാജേന്ദ്ര ബാലാജി. നാഥുറാം വിനായക് ഗോഡ്സെ സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ഹിന്ദു തീവ്രവാദിയാണെന്ന് പറഞ്ഞ കമൽഹാസന്റെ നാവ് വെട്ടിമാറ്റണമെന്ന് മന്ത്രി രൂക്ഷമായി വിമർശിച്ചു. സമൂഹത്തിൽ അക്രമങ്ങൾ പ്രോത്സാഹിപ്പിക്കുന്ന മക്കൾനീതിമയ്യത്തെ നിരോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.“കമൽഹാസന്റെ നാവ് മുറിക്കണം. അയാൾ പറഞ്ഞത് സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദി ഹിന്ദുവാണെന്നാണ്. തീവ്രവാദത്തിന് മതമില്ല. ഹിന്ദുവെന്നോ, കൃസ്ത്യാനിയെന്നോ, മുസൽമാനെന്നോ ഇല്ല,” അദ്ദേഹം വ്യക്തമാക്കി.കമൽഹാസന് നേരെ വിമർശനവുമായി നിരവധിപേരാണ് രംഗത്തെത്തിയിട്ടുള്ളത്. ബിജെപി ശക്തമായി തന്നെ വിമർശനം ഉന്നയിക്കുകയാണ്.