മകളുടെ വിവാഹ ആലോചനയും, നിശ്ചയവുമൊന്നും തന്നെ അറിയിച്ചില്ല.,വാട്ട്സ് ആപ്പ് വഴി എനിക്ക് വിവാഹ ക്ഷണക്കത്ത് ലഭിച്ചത്..;സായ്കുമാർ
ഒരുകാലത്ത് നായകനായി തിളങ്ങി നിന്ന് പിന്നീട് വില്ലത്തരത്തിലേക്ക് ചുവടുമാറിയ താരങ്ങളിലൊരാളാണ് സായ്കുമാര്‍. കോമഡിയായാലും വില്ലത്തരമായാലും സ്വഭാവിക കഥാപാത്രങ്ങളായാലും അത് തനിക്ക് വഴങ്ങുമെന്ന് തെളിയിച്ചായിരുന്നു അദ്ദേഹം മുന്നേറിയത്. ഒന്നിനൊന്ന് വ്യത്യസ്തമായ കഥാപാത്രങ്ങളാണ് ഇതുവരെയായി അദ്ദേഹത്തെ തേടിയെത്തിയിട്ടുള്ളതും. എല്ലാതരം കഥാപാത്രവും തന്നില്‍ ഭദ്രമാണെന്ന് ഇതിനകം തന്നെ അദ്ദേഹം തെളിയിച്ചിരുന്നു.ഇപ്പോളിതാ തന്റെ വേദന നിറഞ്ഞ പഴയകാലത്തെ ചില പ്രശ്നങ്ങളെക്കുറിച്ച് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തുറന്നു പറയുകയാണ് അദ്ദേഹം.
തന്റെ ആദ്യ ഭാര്യയിലുള്ള മകൾ വൈഷ്ണവിയുടെ വിവാഹത്തിന് പങ്കെടുക്കാത്തതിനെക്കുറിച്ച് നിരവധി വിവാദങ്ങളും വിമർശനങ്ങളും നേരിടേണ്ടി വന്നിരുന്നു. അതിനുള്ള മറുപടി ഈ അഭിമുഖത്തിലൂടെ അദ്ദേഹം നൽകുകയായിരുന്നു. ഒന്നുമില്ലായ്മയിൽ നിന്നും വളർന്നുവന്ന നടനായിരുന്നു ഞാൻ. ഏറെക്കാലം അധ്വാനിച്ചതെല്ലാം അവർക്കും മകൾക്കുമായി സന്തോഷത്തോടെ നൽകി. മോളുടെ ഭാവിനോക്കേണ്ടത് അച്ഛന്റെ കടമായല്ലേയെന്നും മോളും തന്നെ കുറ്റപ്പെടുത്താൻ തുടങ്ങിയത് തനിക്ക് ഏറെ വിഷമമുണ്ടാക്കി.
മകളുടെ വിവാഹ ആലോചനയും, നിശ്ചയവുമൊന്നും തന്നെ അറിയിച്ചില്ല. ഞാനില്ലാത്ത ദിവസം മകൾ കല്യാണം വിളിക്കാനായി തന്റെ ഫ്ലാറ്റിൽ വന്നിരുന്നു. പിന്നീട് വാട്ട്സ് ആപ്പ് വഴി തനിക്ക് വിവാഹ ക്ഷണക്കത്ത് ലഭിച്ചു. മകളുടെ വിവാഹം ഇങ്ങനെയാണോ അച്ഛനെ അറിയിക്കേണ്ടത്. അതിഥികൾക്കൊപ്പം ഒരാളായി പങ്കെടുക്കേണ്ടതില്ലെന്ന് കരുതിയാണ് മകളുടെ വിവാഹത്തിന് പങ്കെടുക്കാത്തത്.