കോവളത്ത് നിന്ന് കണ്ടെത്തിയ മൃതദേഹം ലിഗയുടേത് തന്നെ; പക്ഷെ ജാക്കറ്റ് അവരുടേത് അല്ലെന്ന്‍ ലിഗയെ കോവളത്തെത്തിച്ച ഓട്ടോ ഡ്രൈവറുടെ മൊഴി
തിരുവനന്തപുരം: കോവളത്ത് നിന്ന് കണ്ടെത്തിയ മൃതദേഹം ലാത്വിയൻ സ്വദേശി ലിഗയുടേതെന്ന് ഓട്ടോ ഡ്രൈവര്‍ ഷാജിയുടെ മൊഴി. ഷാജിയാണു ലിഗയെ ഓട്ടോറിക്ഷയിൽ കോവളത്തുവിട്ടത്. ലിഗയുടെ വസ്ത്രം ഷാജി തിരിച്ചറിഞ്ഞു. എന്നാല്‍ മൃതദേഹത്തിലുണ്ടായിരുന്ന ജാക്കറ്റ് ലിഗ ധരിച്ചിരുന്നില്ലെന്നും ഷാജി വ്യക്തമാക്കി.
മരുതുംമൂട്ടിൽ നിന്നാണ് അവരെ വാഹനത്തിൽ കയറ്റിയത്. ഒാേട്ടായിൽ കയറുേമ്പാൾ അവർക്ക് ജാക്കറ്റ് ഉണ്ടായിരുന്നില്ല. കോവളത്ത് എത്തിച്ചതിന് 800 രൂപ പ്രതിഫലവും തന്നു. അതു കൂടാതെ ഒരു സിഗരറ്റ് പാക്ക് മാത്രമാണ് അവരുടെ കൈവശമുണ്ടായിരുന്നത്. പുതിയൊരു ജാക്കറ്റ് വാങ്ങാൻമാത്രം പണം ഉണ്ടായിരുന്നിെല്ലന്നും ഷാജി പറഞ്ഞു. മൃതദേഹത്തിലെ ജാക്കറ്റ് ലിഗയുടേതല്ലെന്നു സഹോദരി ഇലീസും പറഞ്ഞിരുന്നു. ലിഗ അപകത്തില്‍പ്പെട്ടതോ ആത്മഹത്യചെയ്തതോ അല്ല. വിഷം ഉള്ളില്‍ച്ചെന്നതിന് തെളിവില്ലെന്നും ഇലീസ് പറഞ്ഞു. ലിഗയ്ക്ക് എന്തുസംഭവിച്ചുവെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തണം. ആ സ്ഥലത്ത് ഒരാള്‍ക്ക് തനിച്ചുപോകാനാവില്ലെന്ന് തനിക്ക് ഉറപ്പുണ്ടെന്നും അവര്‍ പറഞ്ഞിരുന്നു.
ലിഗയുടെ മരണം അന്വേഷിക്കുന്ന സംഘത്തെ വിപുലീകരിച്ചതിന് പിന്നാലെയാണ് പുതിയ മൊഴി. ഐ.ജി.മനോജ് എബ്രഹാമിന്റെ നേതൃത്വത്തില്‍ 25 അംഗസംഘമാണ് കേസ് അന്വേഷിക്കുന്നത് . മരിച്ചത് ലിഗയാണെന്നു ബന്ധുക്കള്‍ തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും ശാസ്ത്രീയമായി കണ്ടെത്തുന്നതിനായി ഡിഎന്‍എ പരിശോധനയ്ക്കുള്ള സാമ്പിള്‍ രാജീവ്ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോ ടെക്നോളജിയിലേക്ക് അയച്ചിട്ടുണ്ട്