ഈസ്റ്റ് ബംഗാളിനെ തകര്‍ത്ത് ബംഗളുരു എഫ്സി സൂപ്പർ കപ്പ് ജേതാക്കൾ
ഭുവനേശ്വർ: ബംഗളുരു എഫ്സി സൂപ്പർ കപ്പ് ജേതാക്കൾ. ഈസ്റ്റ് ബംഗാളിനെ ഒന്നിനെതിരേ നാലു ഗോളുകൾക്കു തകർത്താണ് സുനിൽ ഛേത്രിയുടെ ടീം സൂപ്പർ കപ്പിൽ മുത്തമിട്ടത്. ഒരു ഗോളിനു പിന്നിട്ടുനിന്നശേഷമായിരുന്നു ബംഗളുരുവിന്റെ പ്രകടനം. രണ്ടു ഗോളുകളുമായി സുനിൽ ഛേത്രി മുന്നിൽനിന്നു നയിച്ചപ്പോൾ രാഹുൽ ഭെക്കെ, മികു എന്നിവർ ഓരോ ഗോൾ വീതം നേടി.
46-ാം മിനിറ്റിൽ സമദ് മല്ലിക് ചുവപ്പുകാർഡ് കണ്ടു പുറത്തുപോയതോടെ പത്തുപേരുമായാണ് ഈസ്റ്റ് ബംഗാൾ മത്സരം പൂർത്തിയാക്കിയത്. മത്സരത്തിന്റെ 26-ാം മിനിറ്റിൽ ക്രോമയിലൂടെ ഈസ്റ്റ് ബംഗാളാണ് ലീഡ് നേടിയത്. 39-ാം മിനിറ്റിൽ ഭെക്കെയിലൂടെ ബംഗളുരു തിരിച്ചടിച്ചു. ആദ്യ പകുതി സമനിലയിൽ അവസാനിച്ചു. മല്ലിക് പുറത്തുപോയതോടെ രണ്ടാം പകുതിയിൽ ബംഗളുരു ആക്രമണം ശക്തമാക്കി. ഇതിന്റെ ഫലവും ലഭിച്ചു. 69-ാം മിനിറ്റിൽ ജോണ്‍സന്റെ ഷോട്ട് ഗുർവീന്ദർ കൈകൊണ്ടു തട്ടിയതിനു സ്പോട് കിക്ക് വിധിച്ചു. കിക്കെടുത്ത ഛേത്രിക്കു പഴച്ചതുമില്ല. ഇഞ്ചുറി ടൈമിൽ ലഭിച്ച അവസരം വലയിലെത്തിച്ച ഛേത്രി ഗോൾനേട്ടം രണ്ടാക്കിയതോടെ വന്പൻ വിജയവുമായി കിരീടത്തിലേക്ക് എത്താൻ ബംഗളുരുവിനു കഴിഞ്ഞു. ഇന്ത്യൻ സൂപ്പർ ലീഗ് നൈലിൽ ചെന്നൈയിൻ എഫ്സിയോടു തോറ്റ ബംഗളുരുവിന് കിരീടനേട്ടത്തോടെ സീസണ് അവസാനിപ്പിക്കാനായി.