നരോദ്യ പാട്യ കുട്ടക്കൊലക്കേസ്; മായ കോഡ്നാനിയെ വെറുതെ വിട്ടു, ബാബു ബജ്രംഗിയുടെ ശിക്ഷ കോടതി ശരിവെച്ചു
അഹമ്മദാബാദ്: നരോദ്യ പാട്യ കുട്ടക്കൊല കേസിൽ ബി.ജെ.പി എം.എൽ.എയായിരുന്ന മായ കോഡ്നാനിയെ വെറുതെ വിട്ടു. ഗുജറാത്ത് ഹൈകോടതിയാണ് സുപ്രധാന വിധി. സംശയത്തിന്റെ ആനുകൂല്യം നൽകിയാണ് മായ കോഡ്നാനിയെ വെറുതെ വിട്ടതെന്ന് കോടതി വ്യക്തമാക്കി. അതേ സമയം, കേസിലെ മറ്റൊരു പ്രതിയായ ബാബു ബജ്രംഗിയുടെ ശിക്ഷ കോടതി ശരിവെച്ചു. 28 വർഷത്തെ തടവുശിക്ഷയാണ് കൊട്നാനിക്ക് ലഭിച്ചിരുന്നത്.
2007 ഫെബ്രുവരി 27ന് ഗോധ്ര സംഭവത്തിന്റെ തൊട്ടടുത്ത ദിവസം വിശ്വഹിന്ദു പരിഷത്ത് ആഹ്വാനം ചെയ്ത ബന്ദിലാണ് ഗുജറാത്തിലെ നരോദ പാട്ടിയയില്‍ കൂട്ടക്കൊല നടന്നത്. വന്‍ ജനക്കൂട്ടം സ്ഥലത്തെത്തി അക്രമം അഴിച്ചു വിടുകയായിരുന്നു. ഗോധ്രാനന്തര കലാപത്തെ തുടര്‍ന്നു നരോദ പാട്ടിയയില്‍ ന്യൂനപക്ഷ സമുദായാംഗങ്ങളായ 96 പേര് അതിക്രൂരമായി കൊല്ലപ്പെടുകയും നിരവധി പേർക്ക് ഗുരുതര പരിക്കേല്‍ക്കുകയും െചയ്തു. 2012ലാണ് പ്രത്യേക വിചാരണ കോടതി കോട്നാനി അടക്കം 29 പേർക്ക് തടവുശിക്ഷ വിധിച്ചിത്. ഇതിനെതിരെ പ്രതികൾ നേരത്തെ ഹൈകോടതിയെ സമീപിച്ചത്.