Times Kerala

പറയുന്നതുപോലെ ചെയ്താൽ സ്വപ്ന ഉണ്ടാക്കിയതുപോലെ കാശുണ്ടാക്കാമെന്ന് അയാൾ പറഞ്ഞു, അയോഗ്യത മറച്ചുവച്ച് സ്വപ്നക്ക് നിയമനം നൽകിയതാര്.? വെളിപ്പെടുത്തി എയർ ഇന്ത്യ സാറ്റ്സ് മുൻ ഓഫീസർ

 
പറയുന്നതുപോലെ ചെയ്താൽ സ്വപ്ന ഉണ്ടാക്കിയതുപോലെ കാശുണ്ടാക്കാമെന്ന് അയാൾ പറഞ്ഞു, അയോഗ്യത മറച്ചുവച്ച് സ്വപ്നക്ക് നിയമനം നൽകിയതാര്.? വെളിപ്പെടുത്തി എയർ ഇന്ത്യ സാറ്റ്സ് മുൻ ഓഫീസർ

തിരുവനന്തപുരം: വൻ വിവാദമാകുന്ന തിരുവനന്തപുരത്തെ വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത് കേസിലെ മുഖ്യ പ്രതി സപ്ന സുരേഷിനെ അയോഗ്യത മറച്ചുവെച്ച് നിയമനം നൽകിയത് സാറ്റ്‌സ് മുന്‍വൈസ് പ്രസിഡന്റ് ആയ ബിനോയ് ജേക്കബ് ആണെന്നും സാറ്റ്‌സ് ജിവനക്കാര്‍ക്ക് പണം നല്‍കി സ്വര്‍ണക്കടത്തിന് സമ്മര്‍ദം ചെലുത്താറുണ്ടെന്നും മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ആയ മെറിന്‍ മാത്യു. ഒരു പ്രമുഖ മാധ്യമത്തോടാണ് അവർ ഇക്കാര്യം വെളിപ്പെടുത്തിയത്.

അധോലോകമെന്ന് വിശേഷിപ്പിക്കാവുന്ന രീതിയിലാണ് അവിടത്തെ കാര്യങ്ങൾ. ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ എന്നെയും അവർ സമീപിച്ചിട്ടുണ്ട്, നിർബന്ധിച്ചിട്ടുമുണ്ട്. പറയുന്നതുപോലെ ചെയ്താൽ സ്വപ്ന എങ്ങനെ കാശുണ്ടാക്കി, അതുപോലെ പണമുണ്ടാക്കാൻ ഞാൻ നിന്നെ സഹായിക്കാമെന്ന് ബിനോയ് ജേക്കബ് ഒരിക്കൽ എന്നോട് പറഞ്ഞിട്ടുണ്ട്.’- മെറിന്‍ പറയുന്നു.

ഇതുമായി ബന്ധപ്പെട്ട് ബിനോയ് ജേക്കബിനെതിരെ മുമ്പ് പരാതി നൽകിയിട്ടുണ്ടെന്നും, എന്നാൽ അയാളുടെ സ്വാധീനം കൊണ്ട് കേസ് തേച്ചു മാച്ചു കളയുകയായിരുന്നുവെന്നും മെറിൻ പറയുന്നു. വിമാനത്താവളം പോലുള്ളിടത്ത് ഒരു യോഗ്യതയുമില്ലാത്ത ആളുകൾ പണം കൊടുത്ത് ജോലിയിൽ പ്രവേശിക്കുന്നുണ്ടെന്നും, അർഹരായവർക്ക് ജോലി കിട്ടുന്നില്ലെന്നും മെറിൻ ആരോപിക്കുന്നു.

Related Topics

Share this story