Times Kerala

കൊടും ക്രൂരത.! സഹോദരനെ കൊലപ്പെടുത്തിയ ശേഷം അഞ്ചുവയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കിണറ്റിലെറിഞ്ഞു; 17കാരന്‍ അറസ്റ്റിൽ

 
കൊടും ക്രൂരത.! സഹോദരനെ കൊലപ്പെടുത്തിയ ശേഷം അഞ്ചുവയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കിണറ്റിലെറിഞ്ഞു; 17കാരന്‍ അറസ്റ്റിൽ

റായ്പുർ: രാജ്യം മുഴുവൻ കോവിഡ് വ്യാപിക്കുമ്പോഴും സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അക്രമങ്ങൾക്ക് ഒരു കുറവും ഇല്ലെന്ന് തെളിയിക്കുന്ന വാർത്തയാണ് ഇപ്പോൾ ഛത്തീസ്ഗഡിൽ നിന്നും പുറത്ത് വരുന്നത്. അ‍ഞ്ചുവയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കിണറ്റിലെറിഞ്ഞ പതിനേഴുകാരൻ പിടിയി എന്നാണ് റിപ്പോർട്ട്. ഛത്തീസ്ഗഡിലെ കോറിയ ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം. ക്രൂരമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്താനായാണ് കിണറ്റിലേക്ക് വലിച്ചെറിഞ്ഞത്. എന്നാൽ കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടതോടെയാണ് സമാനതകളില്ലാത്ത ക്രൂരത പുറംലോകം അറിയുന്നത്.

പീഡനത്തിനിരയായ അഞ്ചുവയസുകാരിയുടെ സഹോദരനായ ആറു വയസുകാരനെ കൊലപ്പെടുത്തിയ ശേഷമാണ് കുട്ടിയെ പ്രതി ബലാത്‌സംഗത്തിന് ഇരയാക്കിയത്. പെൺകുട്ടിയും സഹോദരനും കളിക്കുന്നതിനിടെ പ്രതി ഇവർക്കരികിലെത്തി. പൂജയ്ക്കായി ഇലകൾ പറിക്കാൻ സഹായിക്കണമെന്ന് കുട്ടികളോട് ആവശ്യപ്പെട്ടു. സമീപ ഗ്രാമത്തിലുള്ള പ്രതിയെ കുട്ടികൾക്ക് നേരത്തെ പരിചയമുള്ളതിനാൽ ഇയാള്‍ക്കൊപ്പം സഹായിത്തിനായി കുട്ടികൾ പോവുകയായിരുന്നു.

തുടർന്ന് രണ്ട് കിലോമീറ്റർ അകലെയുള്ള ഒരു ഒറ്റപ്പെട്ട പ്രദേശത്തെത്തിയ ശേഷം ആറുവയസുകാരനെ സഹോദരിയുടെ മുന്നിൽ വച്ചു തന്നെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി സമീപത്തെ കുറ്റിക്കാട്ടിലേക്ക് വലിച്ചെറിഞ്ഞു.തുടർന്ന് പെൺകുട്ടിയെ വലിച്ചിഴച്ചു സമീപത്തെ കാട്ടിലേക്ക് കൊണ്ടുപോയി ബലാത്‌സംഗം ചെയ്യുകയായിരുന്നു. ഇതിനു ശേഷം സമീപത്തെ കിണറ്റിലേക്ക് വലിച്ചെറിഞ്ഞു. മുങ്ങിപ്പോകുമെന്ന ധാരണയിലാണ് വലിച്ചെറിഞ്ഞതെങ്കിലും കുട്ടി അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. കിണറ്റിനുള്ളിൽ നിന്നും നിലവിളിച്ച പെൺകുട്ടിയുടെ ശബ്ദം കേട്ടെത്തിയ ആളുകൾ കുട്ടിയെ രക്ഷിച്ച് ആശുപത്രിയിലെത്തിക്കുകയായിരുന്നു.

ക്രൂരമായ പീഡനത്തിനാണ് കുട്ടി ഇരയായതെന്നും ശരീരം മുഴുവനും മുറിവുകളും കടിയേറ്റ പാടുകളുമായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. നടന്ന സംഭവം മുഴുവൻ പൊലീസിനോട് വിശദീകരിച്ച പെൺകുട്ടി പ്രതിയുടെ പേരും വെളിപ്പെടുത്തുകയായിരുന്നു. കുട്ടി നല്‍കിയ വിവരം അനുസരിച്ച് കുറ്റിക്കാട്ടിൽ നിന്നും സഹോദരന്‍റെ മൃതദേഹവും പൊലീസ് കണ്ടെടുത്തു.പെൺകുട്ടി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പോക്സോ വകുപ്പ് പ്രകാരമാണ് പതിനേഴുകാരനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കുറ്റം ചെയ്തതായി ഇയാൾ പൊലീസിനോട് സമ്മതിക്കുകയും ചെയ്തിട്ടുണ്ട്.

Related Topics

Share this story