സ്വർണകള്ളക്കടത്ത്: കേന്ദ്രമന്ത്രി വി മുരളീധരൻ സംശയത്തിന്‍റെ നിഴലിലെന്ന് സിപിഎം
തിരുവനന്തപുരം: വിമാനത്താവളം കേന്ദ്രീകരിച്ച് നടന്ന സ്വർണക്കടത്ത് കേസിൽ കേന്ദ്ര സഹമന്ത്രി വി മുരളീധരൻ സംശയത്തിന്‍റെ നിഴലിലെന്ന് സിപിഎം. സ്വർണ്ണം എത്തിയത് നയതന്ത്ര ബാഗിൽ അല്ലെന്ന് പറഞ്ഞതോടെ കേന്ദ്രമന്ത്രി വി മുരളീധരനും സംശയത്തിന്‍റെ നിഴലിലാണെന്നും സ്വർണ്ണക്കടത്ത് ഉയർത്തി ബിജെപിയും കോണ്‍ഗ്രസും കൊവിഡ് കാലത്ത് കലാപശ്രമത്തിന് ശ്രമിക്കുകയാണെന്നും കോടിയേരി ബാലകൃഷ്ണൻ ആരോപിച്ചു.നയതന്ത്രബാഗിലല്ല സ്വർണംകടത്തിയതെന്നാണു മുരളീധരൻ പറഞ്ഞത്. എന്നാൽ നയതന്ത്രബാഗിലാണെന്നു എൻഐഎ പറയുന്നത്. സ്വർണക്കടത്ത് കേസിലെ ആസൂത്രകരിലേക്കും ഗൂഢാലോചനക്കാരിലേക്കും വിരൽചൂണ്ടുന്ന ഈ ഇടപെടലിനെ വെള്ളപൂശാനാണോ മുരളീധരന്റെ പ്രസ്താവന എന്ന സംശയം അസ്ഥാനത്തല്ല. വിദേശകാര്യസഹമന്ത്രിയായി തുടരുന്നത് ഉചിതമാണോയെന്ന് അദ്ദേഹം ആലോചിക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.