സ്വപ്നക്കും സന്ദീപിനും സഹായം നൽകിയവരും കുടുങ്ങും, അഞ്ച് ഉന്നത ഉദ്യോഗസ്ഥര്‍ നിരീക്ഷണത്തിൽ ?
തിരുവനന്തപുരം : തിരുവനന്തപുരം വിമാനത്താവളത്തിലൂടെ ഡിപ്ലോമാറ്റ് ബാഗ് വഴി സ്വര്‍ണം കടത്തിയ കേസിലെ പ്രതികളായ മുഖ്യ പ്രതികളായ സ്വപ്‌ന സുരേഷിനും സന്ദീപ് നായര്‍ക്കും വേണ്ടിയുള്ള തിരച്ചിൽ ഊർജ്ജിതമാക്കി അന്വേഷണസംഘം. തിരുവനന്തപുരം ജില്ലയിലെ ബ്രൈമൂര്‍, മങ്കയം എന്നിവിടങ്ങളിലെ ലയങ്ങളിലും പൂട്ടിക്കിടക്കുന്ന വീടുകളിലും പൊലീസ് പരിശോധന നടത്തി.അതേസമയം, കേസിലെ പ്രതികള്‍ക്ക് സഹായം നല്‍കുകയും, കസ്റ്റംസിന് വിവരം നല്‍കാതിരിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്ത അഞ്ച് ഉന്നത ഉദ്യോഗസ്ഥരുടെ പങ്കും എന്‍ഐഎ അന്വേഷിക്കുന്നതയാണ് റിപ്പോർട്ട്.രണ്ട് ഐപിഎസ് ഉദ്യോഗസ്ഥരെയും ഒരു ഐഎഎസ് ഉദ്യോഗസ്ഥനെയും തിരുവനന്തപുരം വിമാനത്താവളത്തിലെ കാര്‍ഗോ കോംപ്ലക്‌സുമായി ബന്ധപ്പെട്ട രണ്ട് ഉന്നത ഉദ്യോഗസ്ഥരുമാണ് എന്‍ഐഎയുടെ നിരീക്ഷണത്തിലുള്ളത്. ഇവരെ ഉടന്‍ തന്നെ ചോദ്യം ചെയ്യുമെന്നാണ് സൂചന.