Times Kerala

ആറ് മാസത്തിനിടെ വന്നത് എട്ട് ബാഗുകള്‍, ബാഗുമായി സരിത്ത് പോകുന്നത് പേരൂര്‍ക്കട ഭാഗത്തേക്ക്; സിസിടിവി തേടി കസ്റ്റംസ്

 
ആറ് മാസത്തിനിടെ വന്നത് എട്ട് ബാഗുകള്‍, ബാഗുമായി സരിത്ത് പോകുന്നത് പേരൂര്‍ക്കട ഭാഗത്തേക്ക്; സിസിടിവി തേടി കസ്റ്റംസ്

തിരുവനന്തപുരം: അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ ആറ് മാസത്തിനിടെ വന്നത് എട്ട് നയതന്ത്ര ബാഗുകളെന്ന് കസ്റ്റംസ് അധികൃതർ. നയതന്ത്ര ബാഗുകള്‍ ഏറ്റുവാങ്ങാൻ വരുന്നവര്‍ കോണ്‍സുലേറ്റ് വാഹനങ്ങള്‍ മാത്രമേ ഉപയോഗിക്കാവൂ എന്ന് ചട്ടമുണ്ടെങ്കിലും സരിത്ത് സ്ഥിരമായി വരുന്നത് സ്വന്തം കാറിലയിരുന്നെന്നും കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്. വിമാനത്താവളത്തിൽ നിന്നും ബാഗ് ഏറ്റുവാങ്ങിയ ശേഷം പേരൂര്‍ക്കട ഭാഗത്തേക്കാണ് ആദ്യം സരിത്ത് പോകുന്നതെന്നും കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്. ബാഗുമായി കോണ്‍സുലേറ്റിലേക്കാണ് സരിത്ത് പോകുന്നതെന്നാണ് നിഗമനം. ഈ സാഹചര്യത്തില്‍ ഈ വഴികളിലുളള കൂടുതല്‍ സിസിടിവി ക്യാമറകള്‍ തേടുകയാണ് കസ്റ്റംസ് അധികൃതർ.

Related Topics

Share this story